ന്യൂഡൽഹി: ഒാഖി ചുഴലിക്കൊടുങ്കാറ്റ് നാശംവിതച്ച കേരളത്തിന് 169.63 കോടി രൂപ കേന്ദ്രസഹായം. തമിഴ്നാടിന് 133.05 കോടിയും അനുവദിക്കാൻ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗം തീരുമാനിച്ചു.
സംസ്ഥാനങ്ങൾക്ക് പ്രകൃതിക്ഷോഭ സഹായധനം അനുവദിക്കുന്നതിനു ചേർന്ന യോഗം കേരളത്തിനും തമിഴ്നാടിനും പുറമെ ബിഹാർ (1711.66 കോടി), ഗുജറാത്ത് (1055.05 കോടി), രാജസ്ഥാൻ (420.57), യു.പി (420.69 ), പശ്ചിമ ബംഗാൾ (838.85), ഛത്തിസ്ഗഢ് (395.91), മധ്യപ്രദേശ് (836.09) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
ധനമന്ത്രി അരുൺ ജെയ്റ്റ്ലി, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും ആഭ്യന്തര, ധന, കൃഷി മന്ത്രാലയത്തിലെയും നിതി ആയോഗിലെയും ഉയർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.