കലബുറഗി (കർണാടക): റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ എൻജിൻ േലാക്കോപൈലറ്റില്ലാതെ 13 കിലോമീറ്റർ ഒാടി. ബൈക്കിൽ പിന്തുടർന്നെത്തിയ റെയിൽവേ ജീവനക്കാരൻ സാഹസികമായി എൻജിനിൽ ചാടിക്കയറി ഒാഫാക്കിയതോടെയാണ് അധികൃതർക്ക് ശ്വാസം വീണത്. ബുധനാഴ്ച വൈകീട്ട് വാദി സ്റ്റേഷനിലാണ് സിനിമ രംഗങ്ങളെ വെല്ലുന്ന സംഭവം.
മൂന്നുമണിക്കാണ് മുംബൈ-െചന്നൈ മെയിൽ വാദി ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. വാദി മുതൽ മഹാരാഷ്ട്രയിലെ സോലാപുർ വരെയുള്ള റൂട്ട് വൈദ്യുതീകരിക്കാത്തതിനാൽ ഡീസൽ എൻജിൻ ഘടിപ്പിക്കുകയും ട്രെയിൻ പോവുകയും ചെയ്തു. എന്നാൽ, ട്രെയിനിൽനിന്ന് അഴിച്ചുമാറ്റിയ വൈദ്യുതി എൻജിനിൽനിന്ന് ലോക്കോപൈലറ്റ് പുറത്തിറങ്ങിയശേഷം എൻജിൻ തനിയെ മുന്നോട്ടു നീങ്ങുകയായിരുന്നു.
എൻജിൻ അൽപദൂരം നീങ്ങിയപ്പോഴാണ് ജീവനക്കാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ സമീപ സ്റ്റേഷനുകളിൽ വിവരം അറിയിക്കുകയും റൂട്ട് ക്ലിയർ ചെയ്യുകയും ചെയ്തു. എൻജിൻ നീങ്ങിയതിന് എതിർ ദിശയിൽ വന്ന ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി നിർത്തിയിട്ടു. ഇതിനിടെ ഒരു റെയിൽവേ ജീവനക്കാരൻ എൻജിൻ നീങ്ങിയതിന് സമാന്തരമായി പാളത്തിനരികിലൂടെ ബൈക്കിൽ സഞ്ചരിക്കുകയും എൻജിെൻറ വേഗത കുറഞ്ഞപ്പോൾ അതിൽ ചാടിക്കയറി ഒാഫാക്കുകയും ചെയ്തു. അപ്പോഴേക്കും 13 കിലോമീറ്റർ പിന്നിട്ടിരുന്നു. 20 മിനിറ്റ് നേരം ബൈക്കിൽ പിന്തുടർന്നശേഷം നൽവാർ സ്റ്റേഷൻ എത്തുന്നതിന് മുമ്പാണ് ജീവനക്കാരന് എൻജിനിൽ കയറാൻ സാധിച്ചത്.സംഭവത്തെ കുറിച്ച് റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.