ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 11,400 കോടിയിലേറെ രൂപ തട്ടിപ്പ് നടത്തി മുങ്ങിയതിനെതുടർന്ന് പാസ്പോർട്ട് റദ്ദാക്കപ്പെട്ട മുഖ്യപ്രതി നീരവ് മോദി ഇരട്ട പാസ്പോർട്ടിനുടമയെന്ന് സംശയം. യൂറോപ്യൻ രാജ്യമായ ബെൽജിയത്തിൽ വജ്രവ്യാപാരത്തിെൻറ ഇടനാഴിയായി വിശേഷിപ്പിക്കപ്പെടുന്ന ആൻറ്വെർപിലാണ് നീരവും സഹോദരൻ നിഷാലും വളർന്നത്.
നിഷാൽ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിച്ച് ബെൽജിയത്തിെൻറ പൗരത്വം സ്വീകരിച്ചപ്പോൾ ഇന്ത്യൻ പൗരനെന്നാണ് നീരവ് സ്വയം പ്രഖ്യാപിച്ചിരുന്നത്. ഡൽഹി, മുംബൈ, ന്യൂയോർക്, ലണ്ടൻ, േഹാേങ്കാങ്, മക്കാവു തുടങ്ങിയ വൻനഗരങ്ങളിൽ പരന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിെൻറ ഉടമ കൂടിയായ നീരവ് ഇന്ത്യക്കുപുറമെ മറ്റൊരു രാജ്യത്തിെൻറ പാസ്പോർട്ടും കൈവശം വെക്കുന്നതായാണ് സംശയം. എങ്കിൽ, ഇന്ത്യൻ പാസ്പോർട്ട് റദ്ദാക്കപ്പെട്ടാലും നീരവിെൻറ യാത്ര തടസ്സപ്പെടുത്തൽ എളുപ്പമാകില്ല.
ന്യൂയോർക്കിലെ ഹോട്ടലിലുണ്ടെന്ന് സംശയിക്കുന്ന നീരവിനെ വിട്ടുകിട്ടാൻ ഇന്ത്യ ഇൻറർപോളിെൻറ സഹായം തേടിയിരുന്നു. 2017ലെ അതിസമ്പന്നരുടെ ഫോർബ്സ് പട്ടികയിൽ ഇടംപിടിച്ച നീരവിെൻറ ന്യൂയോർക്കിലെ േഷാറൂം 2015ൽ ഉദ്ഘാടനം ചെയ്തത് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.