ചെന്നൈ: തമിഴ്നാട്ടിൽ പത്തിടങ്ങളിലായി ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) റെയ്ഡ് നട ത്തി. ഒരു വർഷം മുമ്പ് ‘രക്തസാക്ഷിത്വം നമ്മുടെ ലക്ഷ്യം’ എന്ന പേരിൽ െഎ.എസ് അനുകൂല വാട് ട്സ്ആപ് ഗ്രൂപ്പുണ്ടാക്കി പ്രവർത്തിച്ചതിന് 10 പ്രതികളുടെ പേരിൽ രാമനാഥപുരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ഒമ്പതു പേർ അറസ്റ്റിലായിരുന്നു. ഒരാൾ ഒളിവിലാണ്. പിന്നീട് കേസന്വേഷണ ചുമതല എൻ.െഎ.എക്ക് ൈകമാറി.
ഇതിനിടെ, തിങ്കളാഴ്ച രാവിലെ മുതൽ മുത്തുപേട്ട, കീളക്കര, ദേവിപട്ടണം, ലാൽപേട്ട, സേലം തുടങ്ങിയ സ്ഥലങ്ങളിലായി പ്രതികളായ ഷേഖ്ദാവൂദ്, മുഹമ്മദ് റിയാസ്, സാദിഖ്, മുബാരിസ് അഹമദ്, റിസ്വാൻ, ഹമീദ് അക്ബർ എന്നിവരുടെ വീടുകളും മറ്റും പരിശോധിച്ചത്. ഇവിടെനിന്ന് മൂന്ന് ലാപ്ടോപ്പുകൾ, മൂന്ന് ഹാർഡ് ഡിസ്കുകൾ, 16 മൊബൈൽഫോണുകൾ, എട്ട് സിം കാർഡുകൾ, രണ്ട് പെൻ ഡ്രൈവുകൾ, അഞ്ച് മെമ്മറി കാർഡുകൾ, ഒരു കാർഡ് റീഡർ എന്നിവയും രണ്ട് കത്തികളും നിരവധി രേഖകളും പിടിച്ചെടുത്തതായി എൻ.െഎ.എ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.