പുതിയ കോവിഡ് 'ഡെൽറ്റ പ്ലസ്' വകഭേദം തിരിച്ചറിഞ്ഞു; മൂന്നാം തരംഗം കൂടുതൽ അപകടകരമാകുമോ?

ന്യൂഡൽഹി: രാജ്യത്ത് വൻനാശം വിതച്ച കോവിഡ് രണ്ടാം തരംഗത്തിനു കാരണക്കാരനായ ഡെൽറ്റ വകഭേദത്തിന്‍റെ തുടർച്ചയായ 'ഡെൽറ്റ പ്ലസ്' തിരിച്ചറിഞ്ഞു. പുതുതായി ഡി.ആർ.ഡി.ഒ അവതരിപ്പിച്ച മരുന്നിനെതിരെ ചെറുത്തുനിൽക്കാൻ ശേഷിയുള്ള 'ഡെൽറ്റ പ്ലസ്' കൂടുതൽ അപകടകാരിയാകുമോ എന്ന് പരിശോധിച്ചുവരികയാണ്. 10 രാജ്യങ്ങളിൽ നിലവിൽ ഈ വകഭേദം കണ്ടെത്തിയതായി ജനിതക സീക്വൻസിങ് രംഗത്തെ ശാസ്ത്രജ്ഞനായ ബാനി ജോളി പറയുന്നു.

ഇന്ത്യയിൽനിന്നുള്ള ആറ് ജിനോമുകളിൽ ഡെൽറ്റ പ്ലസ് കണ്ടതായി ബ്രിട്ടീഷ് ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, കൂടുതൽ പേരിലേക്ക് പടർന്നത് കണ്ടെത്താത്ത സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. 

Tags:    
News Summary - New 'Delta plus' variant of SARS-CoV-2 identified; here's what we know so far

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.