ഷിംല: കാഴ്ചക്കുറവും മുട്ടുവേദനയും അവഗണിച്ച് ഇന്ത്യയിലെ പ്രഥമ വോട്ടർ ശ്യാം ശരൺ നേഗി ഹിമാചലിലെ കിന്നാവൂർ ജില്ലയിലെ പോളിങ് ബൂത്തിൽ വോട്ടുരേഖപ്പെടുത്തി. 102 വയസ്സു ള്ള നേഗി കൽപ ബൂത്തിലെത്തിയപ്പോൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ഊഷ് മള സ്വീകരണം നൽകി. അവസാനഘട്ട വോട്ടെടുപ്പിലാണ് മൺഡി ലോക്സഭ മണ്ഡലത്തിൽ നേഗി സമ്മതിദാനാവകാശം വിനിയോഗിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടുകാരനായ മുഹൂർത്തം ഇപ്പോഴും ഈ വയോധികൻ കൃത്യമായി ഓർക്കുന്നുണ്ട്. ‘സനം രേ’ എന്ന ഹിന്ദി സിനിമയിൽ മുഖം കാണിച്ചിട്ടുമുണ്ട് ഇദ്ദേഹം.
റിട്ട. സ്കൂൾ അധ്യാപകനായ നേഗി 1917 ജൂലൈ ഒന്നിനാണ് ജനിച്ചത്. 1952 ഫെബ്രുവരിയിലായിരുന്നു ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ്. എന്നാൽ, ഹിമാചലിലെ ഒറ്റപ്പെട്ട ഗിരിവർഗ മേഖലകളിൽ അഞ്ചു മാസം മുമ്പുതന്നെ വോട്ടെടുപ്പ് നടത്തി. കടുത്ത ശീതകാലത്ത് വോട്ടെടുപ്പ് ശ്രമകരമാകും എന്ന് കരുതിയായിരുന്നു ഈ തീരുമാനം.
അധ്യാപകനായിരുന്നതിനാൽ അന്ന് തെരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്നു. അതിനാൽ, രാവിലെ ഏഴു മണിക്കുതന്നെ കൽപ പ്രൈമറി സ്കൂളിലെത്തി വോട്ട് ചെയ്തു. ഇവിടെ വോട്ടുചെയ്ത ആദ്യ ആളായിരുന്നു ഞാൻ -നേഗി പറഞ്ഞു. ഇന്ത്യയിൽതന്നെ ആദ്യത്തെ വോട്ടുകാരനായി താൻ മാറിയെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് പറയുേമ്പാൾ നേഗിയുടെ കണ്ണുകളിൽ തിളക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.