ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ രണ്ട് ഷിഫ്റ്റിലായി നടത്താനുള്ള തീരുമാനത്തിനെതിരായ ഹരജിയിൽ ഉടൻ വാദം കേൾക്കുമെന്ന് സുപ്രീം കോടതി. ഈ വർഷത്തെ നീറ്റ് പി.ജി പരീക്ഷ ജൂൺ 15ന് രണ്ട് ഷിഫ്റ്റിലായി നടത്താനും ഫലം ജൂലൈ 15ന് പ്രസിദ്ധീകരിക്കാനുമാണ് ദേശീയ പരീക്ഷ ബോർഡ് തീരുമാനിച്ചത്. ഇതിനെതിരെയാണ് ചില പരീക്ഷാർഥികൾ ഹരജി നൽകിയത്.
മേയ് 23ന് ഹരജി പരിഗണിച്ച സുപ്രീംകോടതി തൊട്ടടുത്ത ആഴ്ചയിൽ വാദം കേൾക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അത് ലിസ്റ്റ് ചെയ്തിട്ടില്ലെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഈയാഴ്ച തന്നെ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹുമടങ്ങിയ ബെഞ്ച് ഉറപ്പുനൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.