ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷനായുള്ള തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിക്ക് വിജയം. ബി.ജെ.പി ഘടകകക്ഷിയായ നിതീഷ് കുമാറിെൻറ ജനതാദൾ-യു എം.പി ഹരിവംശ് നാരായൺ സിങ്ങാണ് രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. വിജയിക്കാൻ 119 വോട്ടുകൾ വേണ്ടപ്പോൾ എൻ.ഡി.എ സ്ഥാനാർഥി 125 വോട്ടുകൾ നേടി. കോൺഗ്രസിലെ മൂന്ന് തവണ എം.പിയായ ബി.കെ. ഹരിപ്രസാദായിരുന്നു പ്രതിപക്ഷ സ്ഥാനാർഥി. 105 വോട്ടുകളാണ് പ്രതിപക്ഷ സ്ഥാനാർഥിയായ ഹരിപ്രസാദിനു ലഭിച്ചത്.
നവീൻ പട്നായിക്കിെൻറ ബിജു ജനതാദൾ എൻ.ഡി.എ സ്ഥാനാർഥിയെ പിന്തുണച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ച ഹരിവംശ നാരായൺ സിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസിെൻറ രാജ്യസഭാ നേതാവ് ഗുലാം നബി ആസാദും അഭിനന്ദിച്ചു.
പ്രതിപക്ഷ വോട്ടില്ലാതെ സ്ഥാനാർഥിയെ ജയിപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ബി.ജെ.പി ഹരിവംശിനെ സമവായത്തോടെ ഉപാധ്യക്ഷനാക്കാൻ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷവുമായി ചർച്ച നടത്തിയിരുന്നുവെന്ന് കേന്ദ്ര പാർലമെൻററി കാര്യ മന്ത്രി അനന്ത് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.