മുംബൈ:രാജ്യത്തിെൻറ താൽപര്യം മുൻ നിർത്തി പ്രയാസകരമായ തീരുമാനം എടുക്കുന്നതിൽ നിന്ന് പിൻമാറില്ലെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ റായഗഢിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൃസ്വകാലത്തേക്ക് നോട്ട് നിരോധനം മൂലം പ്രശ്നങ്ങളുണ്ടായെങ്കിലും ദീർഘകാലത്തേക്ക് ഇത് രാജ്യത്ത് ഗുണം ചെയ്യും. ഇന്ത്യയുടെ നല്ല ഭാവിക്കായുള്ള സാമ്പത്തിക നയങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്നന്നും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ളതല്ല ഇത്തരം നയങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിെൻറ വിജയം ഗ്രാമങ്ങളിൽ എത്രത്തോളം പുരോഗതിയുണ്ടായെന്ന് മുൻ നിർത്തിയാണ് കണക്കാക്കേണ്ടതെന്നും അല്ലാതെ ദലാൽ സ്ട്രീറ്റിനെ മുൻ നിർത്തി വിജയം അളക്കരുതെന്നും മോദി പറഞ്ഞു.
ആളുകൾ സാമ്പത്തിക രംഗത്ത് നിന്ന് ലഭിക്കുന്ന പണത്തിെൻറ ഒരു അംശം രാജ്യ നിർമ്മാണത്തിന് നികുതിയായി നൽകണം. കാർഷിക മേഖലയുൾപ്പടെയുളള രാജ്യത്തിലെ വിവിധ മേഖലകളുടെ വികസനത്തിനായി ഒാഹരി വിപണികളിൽ മൂലധനം സ്വരൂപിക്കണമെന്നും സ്റ്റാർട്ട് അപ് സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുന്ന നയമാണ് സർക്കാർ പിന്തുടരുന്നതെന്നും. രാജ്യത്തെ വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് തെൻറ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.