ന്യൂഡൽഹി: ദുരൂഹ സാഹചര്യത്തിൽ കാണാതായ ജെ.എൻ.യു വിദ്യാർഥി നജീബ് അഹ്മദിനു വേണ്ടി യുള്ള അന്വേഷണം അവസാനിപ്പിച്ച റിപ്പോർട്ടിെൻറ എല്ലാ രേഖകളുടെയും പകർപ്പുകൾ മാതാവിന് രണ്ടാഴ്ചക്കകം കൈമാറാൻ സി.ബി.ഐയോട് ഡൽഹി കോടതി.
ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് നവീൻ കുമാർ ആണ് ഉത്തരവിട്ടത്. മേയ് ഏഴിന് അന്വേഷണ ഒാഫിസറോട് നേരിട്ട് ഹാജരാവാനും നിർദേശിച്ചു. നജീബിെൻറ മാതാവ് ഫാത്തിമ നഫീസ് സി.ബി.ഐയുടെ റിപ്പോർട്ടിനുമേൽ നൽകിയ പ്രതിഷേധ ഹരജി പരിഗണിച്ചാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.