ലഖ്‌നോ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതിൻെറ നഷ്ടപരിഹാരമായി ബുലന്ദേശ്വറിലെ മുസ്ലിം സമൂഹം ഉത്തർപ്രദേശ് സർക്കാറിന് ആറേകാൽ ലക്ഷം രൂപ കൈമാറി.
വെള്ളിയാഴ്ച ജുമുഅക്ക് ശേഷമാണ് ബുലന്ദേശ്വറിലെ മുസ്ലിം സമൂഹത്തിൻെറ പ്രതിനിധികൾ 6,27,507 രൂപയുടെ ഡി.ഡി. ജില്ലാ മജിസ്ട്രേറ്റ് രവീന്ദർ കുമാറിനും സീനിയർ പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാറിനും കൈമാറിയത്. ജുമുഅ നമസ്കാരത്തിന് ശേഷം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനുള്ള നടപടികൾക്ക് മേൽനോട്ടം നൽകാനെത്തിയതായിരുന്നു ഉദ്യോഗസ്ഥർ. കഴിഞ്ഞ െവള്ളിയാഴ്ച ജുമുഅക്ക് ശേഷം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം സംഘർഷത്തിൽ കലാശിച്ചതിെന തുടർന്ന് പലയിടത്തും സർക്കാർ വാഹനങ്ങളടക്കം പൊതുമുതൽ നശിപ്പിക്കപ്പെട്ടിരുന്നു.
‘ബുലന്ദേശ്വറിലെ മുസ്ലിം സമൂഹം നല്ലൊരു മാതൃകയാണ് കാട്ടിത്തരുന്നത്. നികുതിപ്പണം കൊണ്ടാണ് പൊതുമുതലുകൾ ഉണ്ടാകുന്നതെന്നും അവ നശിപ്പിക്കുന്നത് സ്വന്തം വസ്തുക്കളെ നശിപ്പിക്കലാണെന്നും അവർ തിരിച്ചറിഞ്ഞു’- ജില്ലാ മജിസ്ട്രേറ്റ് രവീന്ദർ കുമാർ പറഞ്ഞു.
കഴിഞ്ഞയാഴ്ച ബുലന്ദേശ്വറില്‍ നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായിരുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിക്കുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. അക്രമത്തില്‍ കണ്ടാലറിയാവുന്ന എണ്ണൂറിലധികം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. മൂന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം, പൊലീസ് നിരവധി വാഹനങ്ങളും മറ്റും നശിപ്പിക്കുന്നതിൻെറ സിസിടിവി ദൃശ്യങ്ങളും പുറത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.