ന്യൂഡൽഹി: യോഗ പഠിപ്പിക്കുന്നതിന്‍റെ പേരിൽ മുസ്ലിം യുവതിക്ക് വധഭീഷണി. റാഞ്ചിയിലെ ദോറണ്ട സ്വദേശിയായ റഫിയ നാസാണ് വധഭീഷണി നേരിടുന്നത്. ചില മതപണ്ഡിതന്മാർ നാസിനെതിരെ ഫത്വ പുറപ്പെടുവിച്ചതായും പറയപ്പെടുന്നു.
കഴിഞ്ഞ മൂന്ന് വർഷങ്ങളായി യോഗ പഠിപ്പിക്കുന്നതിന്‍റെ പേരിൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് റഫിയ നാസ് പറഞ്ഞു. വീട്ടിലേക്ക് കല്ലേറുമുണ്ടാകാറുണ്ട്. നാല് വയസു മുതൽ യോഗ അഭ്യസിക്കുന്ന നാസിന് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.
സംഭവം നിർഭാഗ്യകരമാണെന്ന് ബി.ജെ.പി നേതാവ് നൂപുർ ശർമ പറഞ്ഞു. ഫത്വ പുറപ്പെടുവിച്ചവർക്കെതിരെ കേസെടുക്കണമെന്ന് ശിവസേന നേതാവ് മനിഷ കയാണ്ടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.