മുസ് ലിംകൾ മാത്രമല്ല പിന്നാക്കരെന്ന് രാജസ്ഥാൻ ആഭ്യന്തര മന്ത്രി

ഉദയ്പുർ: മുസ് ലിം വിഭാഗം മാത്രമല്ല രാജ്യത്തെ പിന്നാക്കരെന്ന് രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ. പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകണമെന്ന ആവശ്യം വിവിധ സംസ്ഥാനങ്ങളിൽ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നിലപാടുമായി ബി.െജ.പി മന്ത്രി രംഗത്തെത്തിയത്.

ജനസംഖ്യയിൽ 15 കോടിയുള്ള മുസ് ലിംകളെ പിന്നാക്കരായി പരിഗണിക്കുന്നു. ജനസംഖ്യ നിരക്കിൽ കൂടുതലുള്ള മുസ് ലിംകളെ പിന്നാക്ക വിഭാഗമായി കാണാൻ സാധിക്കില്ല. ജനസംഖ്യയിൽ ഒരു ശതമാനം മാത്രമുള്ള ചെറിയ വിഭാഗങ്ങളുണ്ട്. എന്നാൽ, ഇവരെ പിന്നാക്കരായി കാണുന്നില്ലെന്നും കട്ടാരിയ ചൂണ്ടിക്കാട്ടി.

മറാത്തകൾക്ക് 16 ശതമാനം സംവരണം അനുവദിക്കാനുള്ള ഒാർഡിനൻസിന് മഹാരാഷ്ട്ര നിയമസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെ മറാത്തകളുടേതു പോലെ സാമൂഹിക, സാമ്പത്തിക പിന്നാക്ക വിഭാഗമായി പരിഗണിച്ച് മുസ്ലിംകൾക്കും സംവരണം നൽകണമെന്ന് കോൺഗ്രസ്, എൻ.സി.പി, ശിവസേന, മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മജ്ലിസെ ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.

കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ മുഖ്യമന്ത്രിയായിരിക്കെയാണ് മറാത്തകൾക്ക് 16 ശതമാനവും മുസ്ലിംകൾക്ക് അഞ്ച് ശതമാനവും സംവരണം ഏർപ്പെടുത്തി ഒാർഡിനൻസ് പുറപ്പെടുവിച്ചത്. 2014ൽ മറാത്ത സംവരണം റദ്ദാക്കിയ ബോംെബ ഹൈകോടതി മുസ്ലിംകൾക്ക് വിദ്യാഭ്യാസത്തിന് അഞ്ച് ശതമാനം സംവരണം നിലനിർത്തിയിരുന്നു.

എന്നാൽ, ആ വർഷം അധികാരത്തിൽ എത്തിയ ബി.ജെ.പി സർക്കാർ ഒാർഡിനൻസിലെ സാങ്കേതിക പിഴവി‍െൻറ പേരിൽ മുസ്ലിം സംവരണം തള്ളുകയാണ് ചെയ്തത്.

Tags:    
News Summary - Muslim reservation rajasthan home minister gulab chand kataria -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.