ഗുംല (ഝാർഖണ്ഡ്): ദുർമന്ത്രവാദം ആരോപിച്ച് നാല് ആദിവാസി വയോധികരെ തല്ലിക്കൊന്ന സം ഭവത്തിൽ 10ലേറെപേർ പൊലീസ് കസ്റ്റഡിയിൽ. ശനിയാഴ്ച രാത്രി നഗർ-സിസ്കരി ഗ്രാമത്തിൽ മുഖംമൂടി ധരിച്ച 10 അംഗ സംഘം ആദിവാസികളെ കൊന്ന സംഭവത്തിലാണ് ഇവർ പിടിയിലായത്. രണ്ടു സ്ത്രീകളുൾപ്പെടെയുള്ളവരെ വീട്ടിൽനിന്ന് പിടിച്ചിറക്കി തല്ലിക്കൊല്ലുകയായിരുന്നു. സുന ഒറൗൺ (65), ചമ്പ ഒറൗൺ (79), ഫഗ്നി ഒറൈനി(60), പിറൊ ഒറൈനി (74) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ കുറിച്ച് സംസാരിക്കാൻ ഗ്രാമവാസികൾ തയാറായില്ലെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യാനായി 10ലേറെ ഗ്രാമവാസികളെ കസ്റ്റഡിയിലെടുത്തതായി എസ്.പി. അഞ്ജനി കുമാർ ഝാ പറഞ്ഞു. അതേസമയം, ആളുകളെ ദുർമന്ത്രവാദികളായി മുദ്രകുത്തി അവരുടെ ഭൂമി പിടിച്ചെടുക്കുന്നത് വ്യാപകമാണെന്ന് സൗജന്യ നിയമസഹായ സമിതി ചെർമാൻ പ്രേംചന്ദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.