പുൽവാമ ഭീകരാക്രമണം: പാകിസ്താന്‍റെ പങ്കിൽ അപലപിക്കണമെന്ന് യൂറോപ്യൻ പാർലമെന്‍റ് അംഗങ്ങൾ

ബ്രസൽസ്: പുൽവാമ ഭീകരാക്രമണം സംബന്ധിച്ച പാകിസ്ഥാൻ മന്ത്രി ദേശീയ അസംബ്ലിയിൽ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ സംഭവത്തെ അപലപിക്കണമെന്ന് യൂറോപ്യൻ പാർലമെന്‍റ് അംഗങ്ങൾ. ടിയറി മരിയാനി, ജൂലി ലെചൻ‌ട്യൂക്സ്, വിർ‌ജിനി ജോറോൺ, ഫ്രാൻസ് ജാമറ്റ് എന്നീ നാലു എം.പിമാരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

യൂറോപ്പിൽ നടന്ന ഭീകരാക്രമണങ്ങളിൽ പാകിസ്താന് പങ്കുണ്ടോ എന്ന് അന്വേഷണം നടത്തണമെന്നും യൂറോപ്യൻ കമീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയന് നവംബർ നാലിന് അയച്ച കത്തിൽ അംഗങ്ങൾ ആവശ്യപ്പെടുന്നു.

2019 ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുൽവാമയിൽ സി.ആർ‌.പി‌.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 ജവാന്മാർ കൊല്ലപ്പെട്ടു. സ്‌ഫോടകവസ്തു നിറച്ച ഭീകരരുടെ വാഹനം ജവാൻമാർ സഞ്ചരിച്ച ബസിൽ ഇടിച്ചുകയറ്റുകയായിരുന്നു.

പുൽവാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം പാകിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘടന ജയ്ശെ മുഹമ്മദ് ഏറ്റെടുത്തു. എന്നാൽ, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പാക് സർക്കാർ പലതവണ നിഷേധിച്ചിരുന്നു.

2020 ഒക്ടോബർ 29ന് പാക് മന്ത്രി ഫവാദ് ചൗധരി ദേശീയ അസംബ്ലിയിലാണ് പുൽവാമ ഭീകരാക്രമണം ഇമ്രാൻ ഖാൻ സർക്കാറിന്‍റെ വിജയമാണെന്ന് അവകാശപ്പെട്ടത്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ പാക്കിസ്താനെതിരെ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.