ന്യൂഡൽഹി: രണ്ട് ഇന്ത്യൻ ജവാൻമാരെ പാക് ൈസനികർ കൊലെപ്പടുത്തി മൃതദേഹം വികൃതമാക്കിയ സംഭവത്തിൽ പാകിസ്താൻ ഹൈകമീഷണർ അബ്ദുൽ ബാസിതിനെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇൗ നിഷ്ഠൂര കൃത്യം ചെയ്ത സൈനികർക്കും കമാൻഡർമാർക്കുമെതിരെ പാക് സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
െമയ് ഒന്നിനാണ് പെട്രോളിങ്ങിനിറങ്ങിയ ബോർഡർ ആക്ഷൻ ടീമംഗങ്ങളായ രണ്ട് ജവാൻമാരെ പാക് സൈന്യം കൊലപ്പെടുത്തിയത്. മൃതദേഹം വികൃതമാക്കുകയും ചെയ്തു. തുടർന്ന് ശക്തമായി തിരിച്ചടിക്കാൻ ഇന്ത്യൻ സൈന്യത്തിന് നിർദേശവും ലഭിച്ചിരുന്നു.
പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗാട്ടി മേഖലയിൽ പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നെന്ന് സൈന്യം അറിയിച്ചിരുന്നു. ഇന്ത്യക്കാരനായ കുൽഭൂഷൻ ജാദവിന് വധശിക്ഷ വിധിച്ച സംഭവത്തെ തുടർന്ന് തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് കൂടുതൽ പ്രകോപനപരമായ നടപടികൾ പാകിസ്താെൻറ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. അതിനാൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനാണ് ഹൈകമീഷണറെ വിളിച്ചു വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.