ശ്രീനഗർ: ജമ്മു-കശ്മീരിനെ മൂന്നായി വിഭജിക്കുകയും 370ാം വകുപ്പ് വ്യവസ്ഥകൾ റദ്ദാക്ക ുകയും ചെയ്തതിനെതിരെ കനത്ത സുരക്ഷാക്രമീകരണങ്ങൾക്കിടയിലും കശ്മീരിൽ വൻ പ്രതി ഷേധ പ്രകടനം നടന്നതായി റിപ്പോർട്ട്.
ശ്രീനഗറിൽ വെള്ളിയാഴ്ച നടന്ന പ്രതിഷേധ പ് രകടനത്തിൽ പതിനായിരത്തോളം പേർ അണിനിരന്നതായി രാജ്യാന്തര വാർത്ത ഏജൻസിയായ റോയ ിട്ടേഴ്സ്, അൽജസീറ, വാഷിങ്ടൺ പോസ്റ്റ് തുടങ്ങിയവയാണ് റിപ്പോർട്ട് ചെയ്തത ്.
സുരക്ഷ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കില ും കൂട്ടാക്കിയില്ല. തുടർന്ന് പ്രകടനത്തിനുനേരെ പെല്ലറ്റുകൾ ഉതിർക്കുകയും കണ്ണീർവാതക പ്രയോഗം നടത്തുകയും ചെയ്തു.
എട്ടു പേർക്ക് പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റതായും റോയിട്ടേഴ്സ് വെളിപ്പെടുത്തി. എന്നാൽ, ശ്രീനഗറിൽ 10,000 പേർ പങ്കെടുത്ത പ്രകടനം നടന്നതായ റോയിട്ടേഴ്സ് വാർത്ത വാസ്തവവിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. പൂർണമായും പടച്ചുണ്ടാക്കിയ വാർത്തയാണിത്.
ശ്രീനഗറിലും ബാരാമുല്ലയിലും ചില തെരുവുപ്രതിഷേധങ്ങൾ മാത്രമാണ് നടന്നത്. 20 പേരിൽ കൂടുതൽ ഈ പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി.
370ാം വകുപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളുമായി, കരിങ്കൊടികളുമേന്തി വൻ ജനക്കൂട്ടം പ്രകടനം നടത്തുന്നതിെൻറ വിഡിയോ ദൃശ്യങ്ങളും റിപ്പോർട്ടുകൾക്കൊപ്പമുണ്ട്.
പൊലീസ് ഇരു വശത്തുനിന്നും ആക്രമിച്ചപ്പോൾ രക്ഷതേടി സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് വെള്ളക്കെട്ടിലേക്ക് ചാടേണ്ടിവന്നുെവന്ന് പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ശ്രീനഗറിലെ ശേറെ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അതിനിടെ, ആർമി കമാൻഡർ ലെഫ്. ജന. ആർ.പി. സിങ് ജമ്മുവിലെയും പത്താൻകോട്ടിലെയും അതിർത്തിപ്രേദശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.