ലക്നൗ: യു.പിയിലെ രഖോപൂർ വില്ലേജിൽ മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ ജീവനോടെ തീയിട്ടു. ഗുരുതരമായി പൊള്ളലേറ്റ യു വാവ് ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് സംഭവം.
സുജിത് എന്ന യുവാവിനെയാണ് നാട്ടുകാർ പിടികൂടി മർദിച്ച് തീവെച്ചത ്. രാത്രി ഭാര്യവീട്ടിലേക്ക് നടന്നുപോകുന്നതിനിടെ നായ്ക്കൾ പിന്നാലെ വന്നപ്പോൾ ഭയന്നോടിയ സുജിത് ഒരു വീടിന് സമീപം ഒളിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെ നാട്ടുകാർ കള്ളനെന്ന് തെറ്റിദ്ധരിച്ച് പിടികൂടി മർദിക്കുകയും തീവെക്കുകയുമായിരുന്നുവെന്ന് ബരാബാങ്കി പൊലീസ് സൂപ്രണ്ട് ആകാശ് തോമർ പറഞ്ഞു.
സംഭവത്തിൽ രണ്ടുപേരെ വധശ്രമത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
അഞ്ച് പേർ ചേർന്നാണ് സുജിത്തിനെ മർദിച്ചതെന്നും തന്‍റെ പിതാവ് സംഭവസ്ഥലത്തെത്തിയപ്പോൾ അദ്ദേഹത്തെയും മർദിച്ചുവെന്നും സുജിത്തിന്‍റെ ഭാര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.