കൊൽക്കത്ത: പശ്ചിമ ബംഗാളിലേക്ക് പുതിയ നിക്ഷേപകരെ ക്ഷണിക്കുന്നതിനായി ജർമൻ സന്ദർശനം നടത്തിയ മുഖ്യമന്ത്രി മമതാ ബാനർജി തെരുവ് കളിക്കാരെൻറ വാദ്യോപകരണം വായിക്കുന്ന വിഡിയോ വിവാദത്തിൽ.
മിക്കി മൗസിെൻറ വേഷത്തിൽ നിൽക്കുന്ന തെരുവുകളിക്കാരെൻറ കൈയിലുള്ള അകോർഡീനിൽ We Shall Overcome എന്നവരികൾ വായിച്ചുകൊണ്ട് മമതാ ബാനർജി മിനുട്ടുകൾ ചെലവഴിച്ചതിെൻറ വിഡിയോ ആണ് പ്രചരിക്കുന്നത്. മമതാ ബാനർജി വായിക്കുന്നതിന് ചുറ്റും ആളുകൾ കൂടി നിൽക്കുന്നുമുണ്ട്.
എന്നാൽ ഇൗ വിഡിയോ പ്രതിപക്ഷത്തിെൻറ നിശിത വിമർശനത്തിന് ഇടയാക്കി . റോം കത്തിച്ചാമ്പലാകുേമ്പാൾ വീണ വായിച്ച നീറോ ചക്രവർത്തിയെ ഒാർമിപ്പിക്കുന്നു മമത എന്ന് സി.പി.എം സാമാജികൻ സുജൻ ചക്രബർത്തി പറഞ്ഞു.
ഞായറാഴ്ച പശ്ചിമ ബംഗാളിലെ ബാഗ്രി മാർക്കറ്റിലുണ്ടായ തീപിടുത്തത്തിെൻറ ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ടാണ് സുജൻ മമതയെ വിമർശിച്ചത്. മെജർഹട് ബ്രിഡ്ജിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും ബാഗ്രി മാർക്കറ്റിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരുന്നു. ആര് എന്തിനു പകരമായിട്ടാണ് ഇവ നൽകിയത് എന്നായിരുന്നു സുജെൻറ ചോദ്യം. ലണ്ടൻ പോലെയാകേണ്ട എന്നാൽ സുരക്ഷിതമായ കൊൽക്കത്ത ആവശ്യമാണെന്ന് മറ്റൊരു ട്വീറ്റിലും സുജൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.