പാട്ന: ബംഗാളിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രിയാകാൻ ഏറ്റവും അനുയോജ്യയായ വ്യക്തി തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ദിലിപ് ഘോഷ്. പ്രധാനമന്ത്രി സ്ഥാനാർഥി സാധ്യതയുള്ളവരുടെ പട്ടികയിൽ ആദ്യ പേരുകാരിയും മമതയായിരിക്കുെമന്ന് അദ്ദേഹം പറഞ്ഞു.
മമതയുടെ പിറന്നാൾ ദിനമായ ജനുവരി അഞ്ചിന് രാത്രി ഒമ്പതേകാലിന് യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഘോഷ് ബാനർജിയെ പുകഴ്ത്തുന്നത്. വിഡിയോയിൽ മമതക്ക് പിറന്നാൾ ആശംസകളും നല്ല ആരോഗ്യവും നേരുന്നുണ്ട്.
ബംഗാളിെൻറ വിധി അവരുെട വിജയവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ബംഗാളിൽ നിന്ന് ആരെയെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയാണെങ്കിൽ അതിന് ഏറ്റവും അനുയോജ്യ മമതയാണ്. മത്സരത്തിൽ ബി.ജെ.പിക്കാർ പിന്നീട് വരുമായിരിക്കും. ജ്യോതി ബസുവായിരുന്നു ബംഗാളിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി ആവേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹത്തിെൻറ പാർട്ടിയായ സി.പി.എം അതിന് അനുവദിച്ചില്ലെന്നും ഘോഷ് പറയുന്നു.
വിഡിയോ വിവാദമായതോടെ വിശദീകരണവുമായി ഘോഷ് രംഗത്തെത്തി. മമത അടുത്ത പ്രധാനമന്ത്രി സ്ഥാനം സ്വപ്നം കാണുന്നു. അതിനാൽ ഞാൻ അവർക്ക് ഭാഗ്യം നേർന്നു. തീർച്ചയായും 2019 ലും നരേന്ദ്രമോദി തന്നെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.