മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ശിവസേന എം.പിമാരും, എം.എൽ.എമാരും രാമക്ഷേത്രത്തിൽ തീർഥാടനം നടത്തുന്നതിനായി അയോധ്യയിലെത്തി. ലഖ്നോ വിമാനത്താവളത്തിൽ യു.പി മന്ത്രിസഭയിലെ മന്ത്രിമാർ ചേർന്ന് മഹാരാഷ്ട്ര മന്ത്രിസഭയിലെ അംഗങ്ങളെ സ്വീകരിച്ചു. ഇതൊരു രാഷ്ട്രീയ സന്ദർശനമല്ലെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രതികരിച്ചു.
താൻ എപ്പോഴും അയോധ്യയിലെത്താറുണ്ട്. സംസ്ഥാന മുഖ്യമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് രാമന്റെ അനുഗ്രഹം വാങ്ങാൻ എത്തുന്നത്. ഞങ്ങളെ സ്വീകരിക്കാൻ എത്തിയ യു.പി മന്ത്രിസഭയിലെ മന്ത്രിമാർക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച അദ്ദേഹം അയോധ്യ സന്ദർശിക്കുകയും ആരതിയിൽ പങ്കെടുക്കുകയും ചെയ്യും. അയോധ്യയിൽ സന്യാസിമാർ സംഘടിപ്പിക്കുന്ന പരിപാടിയിലും ശിവസേന ഷിൻഡെ വിഭാഗം നേതാക്കൾ പങ്കെടുക്കും. മുമ്പ് പാൽഘറിൽ സന്യാസിമാർ കൊല്ലപ്പെടുകയാണ് ചെയ്തത്. എന്നാൽ, തന്റെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം സന്യാസിമാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ഷിൻഡെ പറഞ്ഞു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും ഷിൻഡെ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.