പെരിയാർ പരാമർശം; രജനിക്കെതിരായ കേസ് മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: സാമൂഹ്യപരിഷ്‌കർത്താവ് പെരിയാർ ഇ.വി. രാമസ്വാമിയെ കുറിച്ചുള്ള പ്രസ്താവനയിൽ രജനീകാന്തിനെതിരെ ഫയൽ ചെയ് ത കേസ് മദ്രാസ് ഹൈക്കോടതി തള്ളി. എന്തുകൊണ്ട് മജിസ്ട്രേറ്റ് കോടതിയിൽ പോകാതെ കേസുമായി ഹൈക്കോടതിയെ സമീപിച്ചതെന്ന ് കോടതി ആരാഞ്ഞു. ദ്രാവിഡ വിടുതലൈ കഴകം ആണ് കേസ് ഫയൽ ചെയ്തത്.

പെരിയാർ പ്രസ്താവനയിൽ താൻ മാപ്പുപറയേണ്ട കാര്യമില്ലെന്ന് രജനികാന്ത്് നേരത്തെ പറഞ്ഞിരുന്നു. താൻ വായിച്ച പത്ര വാർത്തയെ ഉദ്ദരിച്ചാണ് പ്രസ്താവന നടത്തിയതെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും രജനികാന്ത് പറഞ്ഞു.

1971ൽ സേലത്ത് ശ്രീരാമെൻറയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയാർ റാലി നടത്തിയെന്നായിരുന്നു രജനികാന്തിൻെറ പരാമർശം. അന്ധവിശ്വാസങ്ങൾക്കെതിരായി നടന്ന പോരാട്ടങ്ങളുടെ ഭാഗമായിട്ടായിരുന്നു പെരിയാർ റാലി നടത്തിയത്. ജനുവരി 14ന് ചെന്നൈയിൽ തുഗ്ലക്ക് മാസികയുടെ അമ്പതാം വാർഷികാഘോഷത്തിലായിരുന്നു രജനി പെരിയാറിനെ കുറിച്ച് പരാമർശം നടത്തിയത്.

‘‘പെരിയാറിനെ കുറിച്ച് പറഞ്ഞതിൽ മാപ്പുപറയില്ല. നേരത്തെ വായിച്ച ഒരു പത്ര റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിച്ചത്. അതിൽ അവർ നേരിട്ട് കണ്ട സംഭവമാണ് പറഞ്ഞിരുന്നത്. ഈ സംഭവം മറന്നുപോകേണ്ടതാണ്, അല്ലാതെ നിഷേധിക്കപ്പെടേണ്ടതല്ല’’- രജനികാന്ത് പ്രതികരിച്ചു.

Tags:    
News Summary - Madras High Court dismisses case against Rajinikanth over Periyar remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.