എം.എ. ബേബി
ന്യൂഡൽഹി: എസ്.ഐ.ആറില്‍നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു. എസ്.ഐ.ആര്‍ പ്രക്രിയ ഭരണഘടന തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ്. വോട്ടര്‍മാരെ പട്ടികയില്‍നിന്നും ഏകപക്ഷീയമായി ഒഴിവാക്കുന്നു. സമയപരിധി അപ്രായോഗികമാണ്. നടപടി ക്രമങ്ങള്‍ ബി.എല്‍.ഒമാര്‍ക്ക് സമ്മര്‍ദം ഉണ്ടാക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എസ്.ഐ.ആറില്‍ കമീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തില്ലെന്നും കത്തില്‍ വിമര്‍ശനമുണ്ട്.
ബി.ജെ.പിയും ആര്‍.എസ്.എസും തെരഞ്ഞെടുപ്പ് കമീഷനിലൂടെ നടപ്പാക്കുന്ന രാഷ്‌ട്രീയ പദ്ധതിയാണ് വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്കരണമെന്ന് എം.എ. ബേബി നേരത്തെ പറഞ്ഞിരുന്നു. പൗരത്വം നിർണയിക്കുന്നതിനുള്ള അവകാശം തങ്ങളുടേതാക്കാന്‍ ശ്രമിക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രമങ്ങള്‍ക്കെതിരായ വിശാല ക്യാമ്പയിന്‍ പാര്‍ട്ടി സംഘടിപ്പിക്കും. യോഗ്യതയുള്ള ഒരു വോട്ടറും പട്ടികയില്‍നിന്നും ഒഴിവാക്കപ്പെടുന്നില്ല എന്നുറപ്പുവരുത്തും. ബി.ജെ.പിയുടെയും തെരഞ്ഞെടുപ്പ് കമീഷന്‍റെയും ഒത്തുകളിയിലൂടെ വ്യാജ വോട്ടര്‍മാര്‍ കയറിക്കൂടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.