രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കൊപ്പം ഖാർഗെയും

ബെള്ളാരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ദേശീയ പ്രസിഡന്റ് സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെ. ശനിയാഴ്ചയാണ് കർണാടകയിലെ ബെള്ളാരിയിൽ യാത്രക്കൊപ്പം ഖാർഗെ എത്തിയത്.

കർണാടക സ്വദേശിയായ ഖാർഗെ ആദ്യമായാണ് ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നത്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസിന്‍റെ ലോക്സഭ പാർട്ടി നേതാവുമായിരുന്ന ഖാർഗെ യാത്ര 1000 കി.മീ. പിന്നിടുന്നതിന്‍റെ ഭാഗമായി നടത്തിയ പൊതുയോഗത്തിലും പങ്കെടുത്തു.

യാത്ര സെപ്റ്റംബർ 30നാണ് കർണാടകയിലെത്തിയത്. 21 ദിവസത്തെ പര്യടനം 20ന് സമാപിക്കും. ദേശീയ നേതൃത്വത്തിന്‍റെ ഔദ്യോഗിക സ്ഥാനാർഥിയായി അറിയപ്പെടുന്ന ഖാർഗെക്കെതിരെ മലയാളിയായ ശശി തരൂരാണ് മത്സരിക്കുന്നത്. 80കാരനായ ഖാർഗെ 1972 മുതൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാണ്.

Tags:    
News Summary - M Kharge Joins Rahul Gandhi's Bharat Jodo Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.