ന്യൂഡൽഹി: രാജ്യത്തിെൻറ പാർലമെൻററി തെരഞ്ഞെടുപ്പ് ചരിത്രത്തിൽ സർവകാല റെക്കോഡ ് സൃഷ്ടിച്ച് 17ാം ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർ കൂട്ടത്തോടെ പോളിങ് ബൂത്തി ലെത്തി. 91 കോടി വോട്ടർമാരിൽ 67.11 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചതാണ് ഏഴു ഘട്ടങ്ങളായി നടന്ന വോെട്ടടുപ്പ് റെക്കോഡിലെത്തിച്ചത്.
2014ൽ 66.40 ശതമാനമായിരുന്നു മൊത്തം പോളിങ്. അതേസമയം, തെരഞ്ഞെടുപ്പ് കമീഷെൻറ അവസാന കണക്കിൽ ഇൗ സഖ്യകളിൽ വ്യത്യാസം കണ്ടേക്കാം. തിങ്കളാഴ്ച രാവിലെ വരെ ലഭ്യമായ വിവരങ്ങൾ അനുസരിച്ചാണ് 67.11 ശതമാനം പോളിങ് നടന്നുവെന്ന കണക്കുകൾ പുറത്തുവന്നത്. 543 മണ്ഡലങ്ങളിൽ 542 എണ്ണത്തിലാണ് ഇത്തവണ വോെട്ടടുപ്പ് നടന്നത്. പണം വിതരണം ചെയ്തുവെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ തമിഴ്നാട്ടിലെ വെല്ലൂരിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ഇവിടത്തെ തെരഞ്ഞെടുപ്പ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
2014ലെ തെരഞ്ഞെടുപ്പിൽ 83.40 കോടി വോട്ടർമാരായിരുെന്നങ്കിൽ ഇത്തവണ ഏപ്രിൽ 23 വരെയുള്ള കണക്കനുസരിച്ച് 90.99 കോടിയാണ് രാജ്യത്തെ വോട്ടർമാർ. 2009ൽ പോളിങ് ശതമാനം 56.9 ആയിരുന്നു. ഒന്നു മുതൽ ഏഴു വരെയുള്ള ഘട്ടങ്ങളിലെ പോളിങ് ശതമാനം കുറയുന്നതാണ് ഇത്തവണ കണ്ടത്. ഒന്നാം ഘട്ടത്തിൽ 69.61 ശതമാനമായിരുന്നു പോളിങ്. രണ്ടാംഘട്ടത്തിൽ ഇത് 69.44 ശതമാനമായി കുറഞ്ഞു. മൂന്നാം ഘട്ടത്തിൽ 68.40, നാലാംഘട്ടം 65.50, അഞ്ചാംഘട്ടം 64.16 ശതമാനം എന്നിങ്ങനെ കുറഞ്ഞുവന്നു. എന്നാൽ, ആറാം ഘട്ടത്തിൽ ഇത് 64.40 ആയി വർധിച്ചു. ഏഴാം ഘട്ടത്തിൽ ഇത് 65.15 ശതമാനമായെന്നും തെരഞ്ഞെടുപ്പ് കമീഷെൻറ തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.