ഹൈദരാബാദ്: എക്സിറ്റ് പോൾ ഫലം തെലുഗു സംസ്ഥാനങ്ങളിൽ പരക്കെ ആശയക്കുഴപ്പത്തിനി ടയാക്കി. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു മുതിർന്ന പാർട്ടി നേതാക്കളുമായി പ ുതിയ രാഷ്ട്രീയ നീക്കങ്ങൾ ചർച്ച ചെയ്തപ്പോൾ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആകെട്ട, പാർട്ടി പ്രവർത്തകരിലുണ്ടാക്കിയ ആശയക്കുഴപ്പം വകവെക്കാതെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് തെൻറ ദൗത്യവുമായി മുന്നോട്ടുപോവുകയാണ്.
കേന്ദ്രത്തിൽ സഖ്യം രൂപപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു മുഖ്യമന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷികളുമായി തിരക്കിട്ട ചർച്ച നടത്തുന്നതിനിടെ പുറത്തുവന്ന പ്രവചനം ഇരു സംസ്ഥാനങ്ങളിലും സൃഷ്ടിച്ച അങ്കലാപ്പ് അവസാനിക്കണമെങ്കിൽ വ്യാഴാഴ്ച യഥാർഥ ഫലം പുറത്തുവരണം.
ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിൽ ജഗ്മോഹൻ റെഡ്ഡി നേതൃത്വം നൽകുന്ന വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി അധികാരത്തിലേറുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും. അതേസമയം, ദേശീയതലത്തിൽ പ്രാദേശിക കക്ഷികളെന്ന നിലയിൽ ടി.ആർ.എസ്, ടി.ഡി.പി, വൈ.എസ്.ആർ.സി.പി കക്ഷികളുടെ റോൾ നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ബി.ജെ.പി ഇതര പാർട്ടികളുടെ െഎക്യത്തിനുള്ള ശ്രമങ്ങൾ ചന്ദ്രബാബു നായിഡു തുടരുകയാണ്. ബംഗാൾ മുഖ്യമന്ത്രി മമതയുമായി ചർച്ച നടത്തിയശേഷം നായിഡു തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. എക്സിറ്റ് പോൾ പിഴക്കുമെന്നും കേന്ദ്രത്തിൽ തങ്ങൾ നിർണായക പങ്കുവഹിക്കുമെന്നും നായിഡു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.