ന്യൂഡൽഹി: സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി മേഖലകളിലെ മുന്നേറ്റം കണക്കാക്കുന്ന, നിതി ആയോഗിെൻറ സുസ്ഥിര വികസന ലക്ഷ്യ (എസ്.ഡി.ജി) സൂചിക 2019ൽ കേരളം വീണ്ടും ഒന്നാമത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡിഗഢിനാണ് ഒന്നാം സ്ഥാനം. 70 പോയൻറ് വീതം നേടിയാണ് കേരളവും ചണ്ഡിഗഢും ഏറ്റവും മുന്നിലെത്തിയത്. ഹിമാചൽപ്രദേശാണ് രണ്ടാമത്. ആന്ധ്രപ്രദേശ്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങൾ മൂന്നാമതുമെത്തി.
ബിഹാർ, ഝാർഖണ്ഡ്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഏറ്റവും പിന്നിലാണെന്നും നിതി ആയോഗ് തലവൻ അമിതാഭ് കാന്ത് തിങ്കളാഴ്ച പ്രകാശനം ചെയ്ത റിപ്പോർട്ട് പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ 2030ലെ എസ്.ഡി.ജി ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയുടെ പ്രവർത്തന മികവ് അനിവാര്യമാണെന്നും ഇത് നേടാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മുൻവർഷത്തെ അപേക്ഷിച്ച് സിക്കിം, ഒഡിഷ, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ എസ്.ഡി.ജിയിൽ പരമാവധി പ്രവർത്തനം കാഴ്ചവെെച്ചന്നും അതേസമയം, 2018നെ അപേക്ഷിച്ച് ഗുജറാത്ത് മെച്ചപ്പെട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യയുടെ സംയോജിത എസ്.ഡി.ജി പോയൻറ് 57ൽനിന്ന് 60 ആയി ഉയർന്നിട്ടുണ്ട്.
ഐക്യരാഷ്ട്രസഭ നിഷ്കർഷിച്ച 17 പോയൻറുകളിൽ 16 എണ്ണം ആസ്പദമാക്കി നിതി ആയോഗ് വികസിപ്പിച്ചതാണ് എസ്.ഡി.ജി ഇന്ത്യ സൂചിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.