ശ്രീനഗർ: അനന്ത്നാഗ് ജില്ലയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആൻറ് കശ്മിർ (െഎ.എസ്.ജെ.കെ) മേധാവിയടക്കം നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. ജമ്മു കശ്മിരിൽ ഇസ്ലാമിക് സ്റ്റേറ്റിന് നേതൃത്വം നൽകുന്ന ദാവൂദ് ആണ് കൊല്ലപ്പെട്ടതെന്ന് പൊലിസ് അറിയിച്ചു. ശ്രിഗുഫ്വാരയിൽ നടന്ന വെടിവെപ്പിൽ ഒരു പൊലിസുകാരനും സിവിലിയനും കൊല്ലപ്പെട്ടു. സംഭവത്തിൽ മൂന്ന് സിവിലിയന്മാർക്ക് ഗുരുതര പരിക്കേറ്റു.
തെക്കൻ കശ്മിർ ശ്രിഗുഫ്വാരയിലെ ഖിറാമിൽ തീവ്രവാദികൾ എത്തിയതായി രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷ സേന തെരച്ചിൽ നടത്തിയതെന്ന് ഡി.ജി.പി എസ്.പി. വെയ്ദ് അറിയിച്ചു. തീവ്രവാദികൾ വെടിവെച്ചതിനെ തുടറന്നാണ് തിരിച്ചടിച്ചത്. സുരക്ഷ സേനക്ക് നേരെ പ്രദേശത്തെ ഒരു സംഘം യുവാക്കൾ കല്ലേറു നടത്തി. ഇവരെ പിരിച്ചയക്കാൻ സുരക്ഷ സേന ബലം പ്രയോഗിച്ചതിനെ തുടർന്ന് നിരവധി േപർക്ക് പരിക്കേറ്റൂ.
സംഘർഷം തുടരുന്ന സാഹചര്യത്തിൽ, മുൻകരുതലെന്ന നിലയിൽ ശ്രീനഗർ, അനന്ത്നാഗ്, പുൽവാമ ജില്ലകളിലെ ഇൻറനെറ്റ് സർവീസുകൾ റദ്ദാക്കിയതായി പൊലിസ് പറഞ്ഞു.
ശ്രീനഗറിലെ കാക് സരായി പ്രദേശത്ത് തീവ്രവാദി ആക്രമണത്തിൽ പരിക്കേറ്റ പൊലിസ് ഹെഡ്കോൺസ്റ്റബിൾ ഹബീബുല്ല മരണപ്പെട്ടൂ. കഴിഞ്ഞയാഴ്ച സാധാരണ വാഹന പരിശോധനക്കിടെ തീവ്രാവാദികൾ നടത്തിയ വെടിവെപ്പിലാണ് ഹബീബുല്ലക്ക് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.