‘കർനാടക’ത്തിന് തിരശ്ശീല; വിശ്വാസവോട്ടിൽ അടിതെറ്റി സഖ്യ സർക്കാർ വീണു

ബംഗളൂരു: അധികാരത്തിലേറി 14 മാസം പൂർത്തിയായ ദിനത്തിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് കർണ ാടകയിലെ കോൺഗ്രസ്- ജെ.ഡി-എസ് സഖ്യ സർക്കാറിെൻറ പടിയിറക്കം. ഭരണത്തിെൻറ ഒന്നാം ദിവസം മുതൽ ബി.ജെ.പിയുടെ ‘ഒാപറേഷൻ താമര’യിലും പിന്നീട് സഖ്യത്തിെൻറ തമ്മിലടിയിലും പെട്ട് ആടിയുലഞ്ഞ ഭരണത്തിന് ചൊവ്വാഴ്ച രാത്രി നിയമസഭയിൽ നടന്ന വിശ്വാസ വോെട്ടടുപ്പോടെ അന്ത്യമായി. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിൽ നാലുദിവസം നീണ്ട ചർച്ചക്കൊടുവിൽ നടന്ന വോെട്ടടുപ്പിൽ ഭരണപക്ഷം ആറ് വോട്ടിന് പരാജയപ്പെട്ടു. ശബ്ദവോട്ട് നടത്താമെന്നായിരുന്നു സ്പീക്കറുടെ അഭിപ്രായം. എന്നാൽ, ഡിവിഷൻ വോട്ടിങ് വേണമെന്ന പ്രതിപക്ഷ നേതാവ് ബി.എസ്. യെദിയൂരപ്പയുടെ ആവശ്യം ഒടുവിൽ അംഗീകരിച്ചു.

രാത്രി 7.15 ഒാടെ നിയമസഭയുടെ വാതിലുകൾ മുഴുവൻ അടച്ച് വോട്ടിങ് ആരംഭിച്ചു. ആദ്യം ഭരണപക്ഷത്തെയും പിന്നീട് പ്രതിപക്ഷത്തെയും ഒാരോ നിരയുമെണ്ണി അംഗങ്ങളുടെ എണ്ണം ഉറപ്പിച്ചു. സ്പീക്കറെ കൂടാതെ, ഭരണപക്ഷത്ത് ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയടക്കം 99 പേരും പ്രതിപക്ഷത്ത് 105 പേരും ഹാജരായി. 225 അംഗ നിയമസഭയിൽ ചൊവ്വാഴ്ചയും 20 പേർ സഭയിലെത്തിയില്ല. പാർട്ടി അധ്യക്ഷ മായാവതിയുടെ നിർദേശമുണ്ടായിട്ടും ബി.എസ്.പി അംഗം എൻ. മഹേഷ് വിട്ടുനിന്നു. രാജിവെച്ച 15 പേരെ കൂടാതെ ശ്രീമന്ത് പാട്ടീൽ, ബി. നാഗേന്ദ്ര എന്നീ കോൺഗ്രസ് എം.എൽ.എമാരും സർക്കാറിന് പിന്തുണ പിൻവലിച്ച കെ.പി.ജെ.പി, സ്വതന്ത്ര എം.എൽ.എമാരും ഹാജരായില്ല. സർക്കാർ വിശ്വാസവോട്ടിൽ പരാജയപ്പെട്ടതായി സ്പീക്കർ പ്രഖ്യാപിച്ചതോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

വിധാൻ സൗധയിൽനിന്ന് നേരെ രാജ്ഭവനിെലത്തി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഗവർണർ വാജുഭായി വാലക്ക് രാജി സമർപ്പിച്ചു. 2018 മേയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവെക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് കുമാരസ്വാമി. നിയമസഭ തെരഞ്ഞെടുപ്പിൽ 104 എം.എൽ.എമാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ബി.ജെ.പിയെയാണ് ഗവർണർ ആദ്യം സർക്കാറുണ്ടാക്കാൻ ക്ഷണിച്ചത്. തുടർന്ന് കേവല ഭൂരിപക്ഷം തെളിയിക്കാനാവാതെ രണ്ടര ദിവസംമാത്രം മുഖ്യമന്ത്രി പദത്തിലിരുന്ന് യെദിയൂരപ്പ പടിയിറങ്ങുകയായിരുന്നു. ഇത്തവണ സർക്കാർ രൂപവത്കരിക്കാൻ അവകാശമുന്നയിച്ച് ബുധനാഴ്ച ഗവർണറെ കാണുമെന്ന് ബി.ജെ.പി അറിയിച്ചു. വൈകാതെ വീണ്ടും ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിെല ബി.ജെ.പി സർക്കാർ അധികാരത്തിലേറിയേക്കും. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് ആലോചന.


ചൊവ്വാഴ്ച രാവിലെ നിയമസഭ ചേരുേമ്പാൾ ഭരണപക്ഷത്തുനിന്ന് വിരലിലെണ്ണാവുന്നവർ മാത്രമാണ് ഹാജരായത്. കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ അടക്കമുള്ളവർ ഏറെ വൈകിയാണെത്തിയത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എത്തിയതാകെട്ട വൈകീട്ടും. വിശ്വാസവോെട്ടടുപ്പ് ചൊവ്വാഴ്ചതന്നെ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രിയെ ഒാർമിപ്പിച്ച സ്പീക്കർ, താനും ഇന്ന് രാജി സമർപ്പിക്കാൻ തയാറായാണ് വന്നതെന്ന് വ്യക്തമാക്കി. രാജിക്കത്ത് സഭയെ കാണിക്കുകയും ചെയ്തു. തുടർന്ന് സംസാരിച്ച മുഖ്യമന്ത്രി, വിശ്വാസവോെട്ടടുപ്പിന് തയാറാണെന്നും ഒളിച്ചോടില്ലെന്നും പറഞ്ഞു. സന്തോഷത്തോടെയാണ് പദവി ഒഴിയുന്നതെന്നും വിമതർ തീർത്ത ഭരണപ്രതിസന്ധിയിൽ ജനങ്ങളോട് താൻ മാപ്പ് ചോദിക്കുെന്നന്നും അദ്ദേഹം പറഞ്ഞു. രാജ്യം കണ്ട ഏറ്റവും ഹീനമായ രാഷ്ട്രീയ അട്ടിമറിയാണ് കർണാടകയിൽ കണ്ടതെന്ന് എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. കുമാരസ്വാമി സർക്കാറിൽ ജനം മടുത്തെന്നും ഇതു ജനാധിപത്യത്തിെൻറ വിജയമാണെന്നും പ്രതിപക്ഷ നേതാവ് ബി.എസ്. യെദിയൂരപ്പ പറഞ്ഞു.

വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു; ബി.എസ്.പി എം.എൽ.എ മഹേഷിനെ പുറത്താക്കി
ബംഗളൂരു: സഖ്യസർക്കാരിന് അനുകൂലമായി വോട്ടുചെയ്യണമെന്ന ബി.എസ്.പി അധ്യക്ഷ മായാവതിയുടെ നിർദേശം അവഗണിച്ച് വോട്ടെടുപ്പിൽനിന്നും വിട്ടുനിന്ന കർണാടകയിലെ ഏക ബി.എസ്.പി എം.എൽ.എ എസ്. മഹേഷിനെ പാർട്ടിയിൽനിന്നു പുറത്താക്കി. സഖ്യസർക്കാറിന് ആദ്യം വോട്ടുചെയ്യില്ലെന്ന് പറഞ്ഞിരുന്ന മഹേഷിനോട് എച്ച്.ഡി. കുമാരസ്വാമി സർക്കാറിന് അനുകൂലമായി വോട്ടുചെയ്യണമെന്ന് മായാവതി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച മഹേഷ് വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. പാർട്ടി നിർദേശം അവഗണിച്ച് ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിനാണ് അടിയന്തര നടപടിയായി മഹേഷിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതെന്ന് മായാവതി ട്വീറ്റ് ചെയ്തു.

Tags:    
News Summary - karrnataka; floor test failed -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.