ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.കെ ജെയിെൻറ നേതൃത്വത്തിലുള്ള അന്വേഷണ റിപ്പോർട്ട് മാത്രം ആധാരമാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇതിെൻറ മാത്രം അടിസ്ഥാനത്തിൽ ചാരക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന കേസുമായി മുന്നോട്ടുപോകാനാകില്ലെന്നും ജസ്റ്റിസുമാരായ എ.എം ഖൻവിൽകർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു.
അഡ്വ. കാളീശ്വരം രാജും സിബി മാത്യുസിന് വേണ്ടി ഹാജരായ അഡ്വ. അമിത് ശർമയും അടക്കമുള്ള അഭിഭാഷകർ ജയിൻ കമ്മിറ്റി റിപ്പോർട്ട് തങ്ങൾക്ക് ലഭിച്ചില്ലെന്നും സി.ബി.ഐ റിപ്പോർട്ടിെൻറ പകർപ്പ് നൽകാതിരിക്കുന്നത് ജാമ്യം കിട്ടുന്നതിന് തടസ്സമാകുമെന്നും സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരുന്നു. സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തതോടെ ജെയിൻ കമ്മിറ്റി റിപ്പോർട്ടിന് പ്രസക്തിയില്ലാതായെന്ന് ബെഞ്ച് തുടർന്നു.
ഭാഗികമായ ഒരു വിവരം മാത്രമാണ് റിപ്പോർട്ട്. അന്വേഷണത്തിനാണ് ആത്യന്തികമായി പ്രത്യാഘാതമുള്ളത്. അതിനാൽ പ്രോസിക്യൂഷന് അടിസ്ഥാനം ആ റിപ്പോർട്ട് ആയിക്കൂടാ. ജെയിൻ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് ഏപ്രിൽ 15െൻറ വിധിയിൽ കോടതി വിലക്കിയതാണെന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കോടതി ഉത്തരവിട്ടാൽ എഫ്.ഐ.ആർ അപ്ലോഡ് ചെയ്യാമെന്ന് മേത്ത പറഞ്ഞപ്പോൾ അതിന് കോടതി ഉത്തരവിെൻറ ആവശ്യമില്ലെന്നായിരുന്നു ബെഞ്ചിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.