ന്യൂഡൽഹി: െഎ.എൻ.എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുൻ ധനകാര്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ സെപ്തംബർ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി ഹൈകോടതി. സി.ബി.െഎയുടേയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിേൻറയും അറസ്റ്റിൽ നിന്ന് രക്ഷ നേടാനായി ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
2007ൽ ഡോ. മൻമോഹൻ സിങ് സർക്കാറിൽ ധനകാര്യമന്ത്രി ആയിരുന്നപ്പോൾ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന െഎ.എൻ.എക്സ് മീഡിയക്ക് വഴിവിട്ട വിദേശ നിക്ഷേപത്തിന് അനുമതി നൽകിയെന്നാണ് കേസിലെ ആരോപണം. 305 കോടിയുടേതാണ് െഎ.എൻ.എക്സ് മീഡിയ കേസ്.
അനുമതി നേടിക്കൊടുക്കുന്നതിന് ചിദംബരത്തിെൻറ മകൻ കാർത്തി ചിദംബരം പണം കൈപ്പറ്റിയെന്നും സി.ബി.െഎ ആരോപിക്കുന്നു. കാർത്തി ചിദംബരം ഫെബ്രുവരിയിൽ അറസ്റ്റിലായിരുന്നെങ്കിലും മാർച്ചിൽ ജാമ്യം ലഭിച്ചു.
3500 കോടിയുടെ എയർസെൽ മാക്സിസ് ഇടപാടിലും ചിദംബരവും മകൻ കാർത്തി ചിദംബരവും അന്വേഷണം നേരിടുന്നുണ്ട്. 2006ൽ ധനമന്ത്രിയായിരിക്കെ ഇന്ത്യയിലെ എയർസെൽ കമ്പനിയിൽ നിക്ഷേപം നടത്താൻ മലേഷ്യയിലെ മാക്സിസ് കമ്പനിക്ക് ചിദംബരം വഴിവിട്ട് അനുമതി നൽകിയെന്നാണ് ഇൗ കേസിലെയും സി.ബി.െഎ ആരോപണം. ഇതിന് പ്രതിഫലമായി മകൻ കാർത്തി ചിദംബരത്തിന് കോഴ ലഭിച്ചുവെന്നും അന്വേഷണ ഏജൻസി ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.