'ഇന്ത്യ ആഗ്രഹിക്കുന്നത് മമതാ ദിയെ', ട്വിറ്ററിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ്; 'വിജയം വരെ പൊരുതും, പ്രശ്നങ്ങളിൽനിന്ന് ഓടിയൊളിക്കാൻ കരയില്ല''

കൊൽക്കത്ത: ''പ്രശ്നങ്ങളിൽനിന്നും ഒളിച്ചോടാൻ അവൾ കരയില്ല. യുദ്ധമുഖത്ത് നിന്ന് പൊരുതാൻ അവൾക്കറിയാം. ഈ തെരുവ് പോരാളിയാണ് പ്രതിപക്ഷ മുഖം. മമതാ ദീദിയെ ആണ് ഇന്ത്യ തേടുന്നത്'' വ്യാഴാഴ്ച ട്വിറ്ററിൽ ട്രെൻഡായ സന്ദേശങ്ങളിലൊന്നാണിത്. കോവിഡ് വ്യാപനം പിടിച്ചുകെട്ടാനാവാതെ നിന്ന് കള്ളക്കണ്ണീരൊഴുക്കുന്ന മോദിയെമാറ്റി ബംഗാളിന്‍റെ ധീരപുത്രിയെ രാജ്യഭരണമേൽപിക്കണമെന്നാണ് ട്വിറ്ററാറ്റികൾ ആവശ്യപ്പെടുന്നത്.

മോദി ഭരണത്തിന് കീഴിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും സർവ സീമകളും ലംഘിച്ച് കുതിച്ചുയരുകയാണ്. കോവിഡ് പ്രതിരോധ വാക്സിൻ വിതരണം അക്ഷരാർഥത്തിൽ താറുമാറായി. പുതിയ ഭീഷണിയായ ബ്ലാക് ഫംഗസിനെ നേരിടാൻ വിദേശത്ത് നിന്ന് ഇറക്കേണ്ട മരുന്നുകൾക്ക് പോലും അമിത ഇറക്കുമതി നികുതിയാണ് കേന്ദ്രം ചുമത്തുന്നത്. ഈ ദുരിതത്തിൽനിന്ന് ഇന്ത്യക്ക് മോചനം ലഭിക്കാൻ പ്രതിപക്ഷ കക്ഷികൾ മമതാ ബാനർജിയുടെ നേതൃത്വത്തിൽ കരുത്താർജിക്കണമെന്നാണ് #IndiaWantsMamataDi കാമ്പയിന്‍റെ ആവശ്യം.


''അവൾ 30 വർഷത്തിലേറെ എം.പിയായി, കഴിഞ്ഞ 10 വർഷമായി ബംഗാളിനെ പരിപോഷിപ്പിക്കുന്നു, നിലവിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിയേയും അതിന്‍റെ സ്വേച്ഛാധിപത്യ പ്രവണതയെയും ശക്തമായി എതിർക്കാൻ കഴിയുന്ന ഒരേയൊരാളും അവൾ തന്നെ.. അതിനാൽ, മമതയെ ആണ് 2024 ലെ പ്രധാനമന്ത്രിയായി ഇന്ത്യ ആഗ്രഹിക്കുന്നത്'' എന്നാണ് മറ്റൊരു ട്വീറ്റ്.


''മോദിയല്ലെങ്കിൽ പിന്നെ ആരാണ്? മമത! മമത എന്നുതന്നെയാണ് ഉത്തരം. മോദിയുടെ കാട്ടുഭരണം അവസാനിപ്പിക്കാൻ കഴിയുന്ന ഒരേയൊരാൾ മമത മാത്രമാണ്. മമതാ ദീദിയെ ആണ് ഇന്ത്യ തേടുന്നത്'' എന്ന് മറ്റൊരുട്വീറ്റ്. ഇന്ത്യയിൽ ബി.ജെ.പിയെ നിലംപരിശാക്കാൻ മമതയുടെ വരവ് അനിവാര്യമാണെന്നാണ് മിക്ക ട്വീറ്റുകളും സമർഥിക്കുന്നത്. അതിനായി മമതയുടെയും തൃണമൂലിന്‍റെയും കരുത്ത് എണ്ണിപ്പറയുന്ന നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.


Tags:    
News Summary - IndiaWantsMamataDi trending in twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.