തിരുവനന്തപുരം: ഇന്ത്യൻ റോക്കറ്റുകളുടെയും കൃത്രിമോപഗ്രഹങ്ങളുടെയും വാണിജ്യവത് കരണം 2050നകം സാധ്യമാകുമെന്ന് തുമ്പ വിക്രം സാരാഭായ് സ്പെയ്സ് സെൻറര്‍ ഡയറക്ടര്‍ ഡോ. എസ്. സോമനാഥ്. ട്രിവാന്‍ഡ്രം മാനേജ്മെൻറ് അസോസിയേഷെൻറ വാര്‍ഷിക മാനേജ്മെൻറ് കണ്വെന്ഷൻ ‘ട് രിമ-2020’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോക്കറ്റ് നിർമാണമാകും ഇന്ത്യന്‍ ബഹിരാകാശ വ്യവസായത്തില്‍ 2050നകം നടക്കുന്ന സുപ്രധാന മാറ്റങ്ങളിലൊന്ന്. ഇതിലൂടെ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുഖ്യപങ്ക് വഹിക്കാനാകും. ബഹിരാകാശമേഖലയിലേക്ക് 35 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ കടന്നുവന്നിട്ടുണ്ട്. അവയില്‍ മൂന്നെണ്ണം റോക്കറ്റ് രൂപകൽപനയിലും പതിനാലെണ്ണം ഉപഗ്രഹ രൂപകൽപനയിലും ശേഷിച്ചവ ഡ്രോണ്‍ അധിഷ്ഠിത ആപ്ലിക്കേഷന്‍, സേവനമേഖലകളിലും പ്രവര്‍ത്തിക്കുന്നവയാണ്. തങ്ങളുടെ മാതൃകകളുടെ പരീക്ഷണത്തിനും മൂല്യനിര്‍ണയത്തിനുമായി ഈ സ്റ്റാര്‍ട്ടപ്പുകള്‍ ഐ.എസ്.ആർ.ഒയെ സമീപിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി. വിജയരാഘവന്, ഡോ. സജി ഗോപിനാഥ്, രാധാകൃഷ്ണന് നായര്‍, എസ്. സുധാമണി, കെ.എം. സുഭാഷ്, ജതിന് ത്രിവേദി, അലക്സാണ്ടര്‍ വര്‍ഗീസ്, കൃപേശ് ഹരിഹരന്, ശേഖരന് വൈ. മേനോന് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.