ന്യൂഡൽഹി: ഇന്ത്യയിൽ ആഗസ്റ്റോടെ പുതിയൊരു കോവിഡ് വാക്സിന് കൂടി അനുമതി ലഭിച്ചേക്കുമെന്ന് സൂചന. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇ എന്ന സ്ഥാപനത്തിന്‍റെ വാക്സിനാവും അനുമതി ലഭിക്കുക. വാക്സിന്റെ ഒന്നാം ഘട്ട, രണ്ടാം ഘട്ട പരീക്ഷണങ്ങൾ ഇവർ പൂർത്തിയാക്കിയിട്ടുണ്ട്.
മൂന്നാംഘട്ട പരീക്ഷണത്തിന് തയാറാണെന്നും കമ്പനി അറിയിച്ചു. അങ്ങനെയെങ്കിൽ ഉടൻ തന്നെ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കി വാക്സിന് അനുമതി നൽകും. പ്രതിമാസം ഏഴ് കോടി കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
നിലവിൽ മൂന്ന് കോവിഡ് വാക്സിനുകളാണ് ഇന്ത്യയിൽ നിർമിക്കുന്നത്. ഒാക്സ്ഫോഡ് യൂനിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡാണ് വാക്സിനുകളിലൊന്ന്. ഭാരത് ബയോടെകിന്‍റെ കോവാക്സിനാണ് രണ്ടാമത്തെ വാക്സിൻ. റഷ്യയുടെ സ്ഫുട്നിക് വാക്സിനും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. സ്ഫുട്നിക് വാക്സിേന്റയും നിർമാണം ഇന്ത്യയിൽ തന്നെ നടത്തുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.