ബംഗളൂരു: ഇന്ത്യയിെല ബാങ്കിൽനിന്ന് 22,000 കോടി വജ്രവ്യാപാരിയായ നീരവ് മോദി തട്ടിയെടുത്തത് എങ്ങനെയെന്ന് ജനങ്ങളോട് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ശനിയാഴ്ച കർണാടകയിലെ ബെളഗാവിയിൽ നടന്ന കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ അദ്ദേഹത്തിെൻറ മൂക്കിന് താഴെനിന്നാണ് പണം തട്ടിയത്. നടപടിയെടുക്കുമെന്നാണ് നരേന്ദ്ര മോദി പറയുന്നത്. നടപടിയൊക്കെ പിന്നെയാവാം, 22,000 കോടി എങ്ങനെ ബാങ്കിൽനിന്ന് നഷ്ടപ്പെെട്ടന്നാണ് ആദ്യം വ്യക്തമാക്കേണ്ടത്.
12ാം നൂറ്റാണ്ടിലെ തത്ത്വജ്ഞാനിയായിരുന്ന ബസവേശ്വരയുടെ വാക്കുകൾ കടമെടുത്ത രാഹുൽ ഗാന്ധി പ്രസംഗത്തിലുടനീളം മോദിയെ കടന്നാക്രമിച്ചു. മോഷണത്തിലും അക്രമത്തിലും ഹരം കണ്ടെത്തരുതെന്നും കളവുപറയരുതെന്നും സ്വയം പുകഴ്ത്തരുതെന്നും വിദ്വേഷം പരത്തരുതെന്നുമുള്ള ബസവേശ്വരയുടെ വാക്യങ്ങൾ ഉദ്ധരിച്ച അദ്ദേഹം ഇവയെല്ലാം നരേന്ദ്ര മോദി എങ്ങനെയാണ് ലംഘിക്കുന്നതെന്നും ഉദാഹരണസഹിതം വിവരിച്ചു.
പൊള്ളയായ വാഗ്ദാനങ്ങളുമായി മോദിക്ക് അധികകാലം ഭരണം മുന്നോട്ടുകൊണ്ടുപോവാനാവില്ല. 15 ലക്ഷം രൂപ വീതം ഒാരോ പൗരെൻറയും ബാങ്ക് അക്കൗണ്ടിലേക്കെത്തിക്കുമെന്നും രണ്ടു കോടി യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുമെന്നും ഇന്ത്യ അഴിമതി മുക്തമാക്കുമെന്നുമായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് മോദിയുടെ വാഗ്ദാനമെന്ന് രാഹുൽ ഒാർമപ്പെടുത്തി.
രാജ്യത്ത് എന്തു നടന്നാലും അതിെൻറ ക്രെഡിറ്റ് അവകാശപ്പെടുകയാണ് മോദി ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി കളിയാക്കി.
‘‘കഴിഞ്ഞ 70 വർഷമായി ഇന്ത്യയിൽ ഒന്നും നടന്നിട്ടില്ലെന്നാണ് മോദി പറയുന്നത്. ഇപ്പോൾ രാജ്യത്ത് നടക്കുന്നതെല്ലാം താൻ കാരണമാണെന്ന് പ്രധാനമന്ത്രി പറയുന്നു. ഒരു റോക്കറ്റ് പറത്തിയാലും പട്ടാളം യുദ്ധം ചെയ്താലും അതിർത്തിയിൽ പട്ടാളം കൊല്ലപ്പെട്ടാലും താനാണ് അത് ചെയ്തതെന്നാണ് മോദി പറയുന്നത്...’’- അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.