ന്യൂഡൽഹി: അസം പൗരത്വ രജിസ്റ്ററുമായി കേന്ദ്ര സർക്കാർ സഹകരിക്കുന്നില്ലെന്നും പ്രക ്രിയ തകർക്കാനാണ് ഇതെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. അസം പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടി നിർത്തിവെക്കില്ലെന്നും പൂർത്തിയാക്കാനുള്ള കാലാവധി നീട്ടില്ലെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാറിനെ ഒാർമിപ്പിച്ചു.
കേന്ദ്ര അർധസൈനിക വിഭാഗങ്ങളെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ളതിനാൽ പൗരത്വ രജിസ്റ്റർ നടപടികൾ രണ്ടാഴ്ച നിർത്തിവെക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ ആവശ്യം. എന്നാൽ, ഇക്കാര്യം തള്ളിയ സുപ്രീംകോടതി പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
അസം പൗരത്വ പട്ടിക രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കണമെന്ന കേന്ദ്ര സർക്കാറിെൻറ ആവശ്യമാണ് അസംകാരനായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബെഞ്ചിനെ പ്രകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.