മുംബൈ: രാജ്യത്തിെൻറ പരമാധികാരവും െഎക്യവും തകർത്ത് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന ായി തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്ത പ്രവർത്തകർ രാജ്യത്ത് ഭീകരവ്രർത്തന ങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ്).
കഴിഞ്ഞ ആഗ സ്റ്റിൽ നഗരത്തിലെ നല്ലസൊപാരയിൽനിന്ന് വൻ തോതിൽ നാടൻ തോക്കുകളും ബോംബുകളും ക ണ്ടെടുത്ത കേസിൽ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് എ.ടി.എസിെൻറ ആ രോപണം. 12 പേർക്ക് എതിരെയാണ് ഭീകര നിയമമായ യു.എ.പി.എ ചുമത്തി കുറ്റപത്രം നൽകിയത്. സനാതൻ സൻസ്ത, അനുബന്ധ സംഘടനയായ ‘ഹിന്ദു ജൻജാഗ്രുതി സമിതി’ എന്നിവയുടെയും മറ്റു സമാന സംഘടനകളുടെയും പ്രവർത്തകരാണ് അറസ്റ്റിലായവരെന്ന് കുറ്റപത്രത്തിൽ പറയുന്നു.
1995ൽ സനാതൻ സൻസ്ത പുറത്തിറക്കിയ ‘ക്ഷാത്രീയ ധർമ സാധന’ എന്ന പുസ്തകമാണ് ഇവരുടെ അടിസ്ഥാന പ്രമാണമെന്ന് എ.ടി.എസും അടിവരയിടുന്നു. ഇൗ പുസ്തകമാണ് ഗൗരി ലങ്കേഷ്, ഡോ. നരേന്ദ്ര ദാഭോൽകർ കേസുകളിൽ അറസ്റ്റിലായവരുടെയും അടിസ്ഥാന പ്രമാണമെന്ന് കർണാടക എസ്.െഎ.ടിയും സി.ി.െഎയും കണ്ടെത്തിയിട്ടുണ്ട്. ലങ്കേഷ് കേസിൽ ഇൗയിടെ എസ്.െഎ.ടി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലും ദാഭോൽകർ കേസിൽ പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് പുണെ കോടതിയിൽ സി.ബി.െഎ നൽകിയ റിമാൻഡ് ഹരജിയിലും ഇത് വ്യക്തമാക്കുന്നു. ലങ്കേഷ്, ദാഭോൽകർ കേസിലെ പ്രതികളിൽ ചിലർ സ്ഫോടന ആസൂത്രണ കേസിലും പ്രതികളാണ്.
പരമാധികാരം തകർക്കാൻ ഗൂഢാലോചന നടത്തിയ പ്രതികൾ അതിനും ഹിന്ദു ധർമ, ആചാര, പാരമ്പര്യങ്ങളെ എതിർക്കുന്നവരെ വധിക്കുന്നതിനുമായി യുവാക്കളുടെ ഭീകര സംഘമുണ്ടാക്കാനും പദ്ധതിയിട്ടതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ പുണെ സംഗീത വിരുന്നിൽ ആക്രമണം നടത്താനുള്ള നീക്കം പ്രതികൾ സി.സി.ടി.വിയിൽ പതിഞ്ഞെന്ന സംശയത്തെ തുടർന്ന് അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു.
പശ്ചാത്യ സംഗീത പ്രേമികളെ പേടിപ്പിക്കലായിരുന്നു ലക്ഷ്യം. മുംബൈ, പുണെ തുടങ്ങിയ നഗരങ്ങളിൽ സ്ഫോടനം ആസൂത്രണം ചെയ്തു. ഹിന്ദു ആചാരങ്ങളെ എതിർത്ത പ്രമുഖരുടെ വീടും പരിസരങ്ങളും ആക്രമണ പദ്ധതിയുടെ ഭാഗമായി നിരീക്ഷിച്ചു- തുടങ്ങിയവയാണ് കുറ്റപത്രത്തിലെ ആരോപണങ്ങൾ. അറസ്റ്റിലായവർ തങ്ങളുടെ പ്രവർത്തകരല്ലെന്നും ഭഗവദ്ഗീത, രാമായണം, മഹാഭാരതം എന്നിവയുടെ സങ്കലനമാണ് ‘ക്ഷാത്ര ധർമ സാധന’ എന്നുമാണ് സനാതൻ സൻസ്തയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.