ബംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയശേഷം 31 വർഷമായി ഒളിവിലായിരുന്നയാളെ ഹെബ്ബാൾ പൊലീസ് അറസ്റ്റ് ചെയ്തു.1993ൽ കൊല നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി സുബ്രമണി കേരളത്തിൽ ഒളിവിലായിരുന്നു. ചിക്കമംഗളൂരുവിൽ വന്ന് താമസം തുടങ്ങിയതറിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്ത് ബംഗളൂരുവിലെത്തിച്ചു.
അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് ഹെബ്ബാൾ സ്വദേശിയായ സുബ്രമണി ഭാര്യ സുധയെ തീകൊളുത്തി കൊല്ലുകയായിരുന്നു.ജാമ്യം ലഭിച്ചതിനെതുടർന്ന് ഒളിവിൽ പോയ ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പേര് ഹുസൈൻ സിക്കന്ദർ ബാഷ എന്നാക്കിയാണ് കേരളത്തിൽ താമസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.