ലഖ്നോ: യു.പി ഫിറോസാബാദിൽ നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ കുട്ടികളടക്കം രണ്ട് പേർ മരിച്ചു. ഷിക്കോഹാബാദിൽ വീടിന്‍റെ മേൽക്കൂര തകർന്നാണ് ആറ് വയസ്സുളള കുട്ടി മരിച്ചത്. പലയിടങ്ങളിലും ആളുകൾ വീടിന് മുകളിൽ അഭയം തേടി.
ജസ്രാനയിൽ വീട് തകർന്ന് ഒരാൾ മരിക്കുകയും അഗ്നിശമന സേനാംഗങ്ങൾ അടക്കം ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽകുകയും ചെയ്തു. ഫിറോസാബാദിലെ ബുദ്ധ ആശ്രമത്തിൽ പാർക്ക് ചെയ്തിരുന്ന 100ലധികം വാഹനങ്ങൾ വെള്ളത്തിൽ ഒഴുകിപോയി.
വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ പലയിടങ്ങളിലും ആളുകൾ വീടിന് മുകളിൽ അഭയം തേടിയിരിക്കുകയാണ്. വെള്ളക്കെട്ട് കണക്കിലെടുത്ത് പ്രാദേശിക ഭരണകൂടം വ്യാഴാഴ്ച നടത്താനിരുന്ന രാംലീല മഹോത്സവ് നിർത്തിവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.