ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായത്തിൽ തീരുമാനം ഉടൻ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹപ്രായത്തെക്കുറിച്ച് പഠിക്കാനായി ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമായിരിക്കും നടപടിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
''നമ്മുടെ പെൺകുട്ടികളുടെ വിവാഹപ്രായത്തിൻമേൽ ഉചിതമായി തീരുമാനമെടുക്കാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുപാട് പെൺമക്കൾ എന്തുകൊണ്ടാണ് ഇനിയും തീരുമാനം ആകാത്തത് എന്നുചോദിച്ചുകൊണ്ട് എനിക്ക് കത്തെഴുതിയിട്ടുണ്ട്. റിപ്പോർട്ട് വന്നാലുടൻ തീരുമാനമെടുക്കും''- ഇന്ത്യയിലെ ഭക്ഷ്യ-കാർഷിക മേഖലയുടെ പ്രാധാന്യം ആഘോഷിക്കുന്നതിനായി 75 രൂപയുടെ നാണയം പുറത്തിറക്കുന്ന വേളയിൽ മോദി പറഞ്ഞു.
ഈ വർഷത്തെ സ്വാതന്ത്രദിന പ്രസംഗത്തിൽ വിവാഹപ്രായം ഉയർത്തുമെന്ന സൂചന മോദി നൽകിയിരുന്നു. മാതൃമരണ നിരക്ക് കുറക്കുക, ഗർഭകാലത്തെ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുക, വിളർച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വിവാഹപ്രായം ഉയർത്താൻ ആലോചിക്കുന്നത്. പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്നും 21 ആക്കുമെന്ന് നേരത്തേ സൂചനകൾ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.