ഹൈദരാബാദ്: സ്ത്രീ സംരക്ഷണത്തിന് സർക്കാർ മുൻകരുതലെടുക്കണമെന്നും കൃത്യമായ ആക്ഷൻ പ്ലാൻ തയാറാക്കണമെന്നും വനിതാ സാമുഹ്യ പ്രവർത്തക സന്ധ്യ റാണി.
‘‘ഒരു ദേശീയ കമീഷൻെറ അന്വേഷണം ആവശ്യമായ ഗുരുതരമായ സംഭവമാണ് ഹൈദരാബാദ് ഏറ്റുമുട്ടൽ കൊല. അതിന് രാജ്യവ്യാപകമായ ശ്രദ്ധ കൈവന്നു. സംഭവത്തിൽ ജനങ്ങൾക്കിടയിൽ അമർഷം ഉയർന്നു വന്നിട്ടുണ്ട്. നിയമ നടപടികൾക്ക് വിധേയമല്ലാതെ സർക്കാർ അധികൃതർ നടത്തിയ കൊലപാതകമായിരുന്നു അത്. ഈ രീതിയിൽ സ്ത്രീകൾക്ക് സംരക്ഷണമൊരുക്കാൻ സാധ്യമല്ല.’’ -സന്ധ്യ റാണി പറഞ്ഞു.
ൈഹദരാബാദിൽ വനിത മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം തീ കൊളുത്തി കൊന്ന പ്രതികളെ ഏറ്റുമുട്ടലിൽ െവടിവെച്ചു കൊലപ്പെടുത്തിയ തെലങ്കാന പൊലീസ് നടപടിക്കെതിരെ ഹൈകോടതിയിൽ ഹരജി നൽകിയ സാമൂഹ്യ പ്രവർത്തകയാണ് സന്ധ്യ റാണി. സന്ധ്യയെ കൂടാതെ മറ്റ് 14 വനിത സാമൂഹ്യ പ്രവർത്തകരും ഏറ്റുമുട്ടൽ കൊലക്കെതിരെ ഹരജി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.