ഉന്നാവ്: പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് ഉന്നാവിൽ ബലാത്സംഗത്തിനിരയായ യുവതി പൊലീസ് സൂപ്രണ്ടിെൻറ ഓഫിസിനുമുന്നിൽ സ്വയം തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഇവിടെനിന്ന് കാൺപുരിലെ ആശുപത്രിയിലേക്ക് മാറ്റി.
ബലാത്സംഗത്തിനിരയാക്കിയെന്ന് കാണിച്ച് രണ്ടുമാസം മുമ്പ് ഇവർ ഒരാൾക്കെതിരെ പരാതി നൽകിയിരുന്നുവെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങുകയായിരുന്നു. പത്തു വർഷത്തോളമായി ഇയാളുമായി ബന്ധമുണ്ടായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചുവെന്നും ഇതേതുടർന്നാണ് പരാതിയെന്നും എസ്.പി പറഞ്ഞു. യുവതിക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.