മുൻ എം.പിയും അസംഗഡിൽ നിന്നുള്ള ജനകീയ നേതാവുമായ ഇല്യാസ് ആസ്മി (88) നിര്യാതനായി. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2004ൽ ഖേരിയിൽ നിന്നും 2009ൽ ഷഹബാദിൽ നിന്നും ബി.എസ്.പി ടിക്കറ്റിലാണ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രാരംഭ കാലത്ത് ആം ആദ്മി പാർട്ടിയിൽ ചേർന്നെങ്കിലും 2016ൽ രാജിവെച്ചു.
യു.പിയിലെ മുസ്‌ലിം മജ്‌ലിസ് ജനറൽ സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം നിരവധി സാമൂഹിക - സാംസ്കാരിക കൂട്ടായ്മകളുടെ നേതൃസ്ഥാനം വഹിച്ചു. ഇക്കഴിഞ്ഞ ഏപ്രിലിൽ ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര ഖുദ്സ് ഐക്യദാർഢ്യ സമ്മേളനത്തിലും പ്രധാന പങ്കു വഹിച്ചു.
പെരിയാർ രാമസ്വാമി നായ്ക്കരുടെ ഹിന്ദി ജീവചരിത്രം ഉൾപ്പെടെ ഹിന്ദിയിലും ഉറുദുവിലുമായി ഒൻപത് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ബദറുന്നിസ. എട്ടു മക്കൾ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് അസംഗഡിലെ ബാറൗലിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.