ലഖ്നോ: ഉത്തർപ്രദേശിലെ ബാദുവാനിൽ ദലിത് യുവാവിനെ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി. ഉന്നത ജാതിക്കാരുടെ കൃഷിയിടത്തിൽ വിളവെടുപ്പ് നടത്താൻ വിസമ്മതിച്ചതിനെ തുടർന്നാണ് ദലിത് യുവാവിനെ കൊണ്ട് മൂത്രം കുടിപ്പിച്ചത്.
സീതാറാം വാൽമീകി എന്ന ചെറുകിട കർഷകനാണ് ദുരനുഭവം ഉണ്ടായത്. സ്വന്തം കൃഷിടിയത്തിൽ ആദ്യം വിളവെടുപ്പ് നടത്താൻ മുതിർന്നതോടെയാണ് ഉന്നത ജാതിക്കാർ സീതാറാമിനെതിരെ തിരിഞ്ഞത്. ആദ്യം തങ്ങളുടെ കൃഷിയിടത്തിൽ വിളവെടുപ്പ് നടത്തണമെന്നായിരുന്നു ഉയർന്ന ജാതിക്കാരുടെ ആവശ്യം. ഇത് സീതാറം നിരസിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
സീതാറാമിനെ ക്രൂരമായി മർദ്ദിച്ച ഉന്നത ജാതിയിൽപ്പെട്ടവർ മൂത്രം കുടിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. സീതാറാമിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ വിജയ് സിങ്, വിക്രം സിങ്, സോംപാൽ സിങ് തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.