കനത്ത സുരക്ഷയിൽ അമർനാഥ് തീർത്ഥാടനത്തിന് തുടക്കം

ശ്രീനഗർ: കനത്ത സുരക്ഷയിൽ അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള ആദ്യ സംഘം പുറപ്പെട്ടു. തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കാൻ 40000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. 46 ദിന തീർത്ഥാടനത്തിനായി 1.6 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൽഘാമിലെയും ബാൽതലിലേയും ബേസിൽ നിന്നാണ് ആദ്യ സംഘം യാത്രതിരിച്ചത്.

ശ്രീനഗർ -ജമ്മുകശ്മീർ ദേശീയപാതയിൽ കനത്ത സുരക്ഷയും ഗതാഗത ക്രമീകരണവും നടത്തിയിട്ടുണ്ട്. തീർത്ഥാടക സംഘത്തെ സി.ആർ.പി.എഫ് ജവാൻമാർ ബൈക്കിൽ അനുഗമിക്കും. പ്രധാന സ്ഥലങ്ങളിലെല്ലാം സി.സി.ടി.വി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. വാഹനനീക്കം നിരീക്ഷിക്കാൻ ഡ്രോണുകളും റഡാറുകളും ഏർപ്പെടുത്തി. ഓരോ തീർഥാടകനെയും തിരിച്ചറിയാനുള്ള ബാർകോഡുകളും നൽകിയിട്ടുണ്ട്. ഈ സംവിധാനങ്ങളെല്ലാം ജമ്മു മുതൽ അമർനാഥ് വരെയുണ്ട്.

അമർനാഥ് യാത്രക്കായി സുരക്ഷ ഒരുക്കുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. പൊലീസോ സൈന്യമോ അല്ല, മേഖലയിലെ മുസ്ലിം സഹോദരങ്ങളാണ് യാത്രക്കായുള്ള സൗകര്യമൊരുക്കുന്നതെന്നും അവരുടെ പിന്തുണയോടെയാണ് എല്ലാ വർഷവും തീർത്ഥാടനം നടക്കുന്നതെന്നും കശ്മീർ ഗവണർ സത്യപാൽ മാലിക് വാർത്താലേഖകരോട് പറഞ്ഞു.

Tags:    
News Summary - First Batch Of Amarnath Pilgrims Leave For Cave Shrine Amid High Security- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.