ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ശബ്ദ മലിനീകരണം കുറക്കാൻ പിഴത്തുക കൂട്ടി ഡൽഹി മലിനീകരണ നിയന്ത്രണ സമിതി. ശബ്ദമലിനീകരണം ഉണ്ടാക്കുന്നവരിൽനിന്ന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാവുന്ന തരത്തിലാണ് പുതിയ നിയമ ഭേദഗതി.
പുതിയ ചട്ടപ്രകാരം നിശ്ചിത സമയത്തിന് ശേഷം വെടിമരുന്നുകൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാം. വാണിജ്യ -ജനവാസ കേന്ദ്രങ്ങളിലും 1000 രൂപയും നിശബ്ദ മേഖലകളിൽ 3000 രൂപയുമാണ് പിഴ.
വിവാഹം, ആരാധന ചടങ്ങുകളിൽ വെടിമരുന്ന് പ്രയോഗിക്കുകയാണെങ്കിൽ സംഘാടകർക്കെതിരെയാകും നടപടി. അവ വാണിജ്യ -ജനവാസ കേന്ദ്രങ്ങളിലാണെങ്കിൽ 10,000 രൂപയും നിശബ്ദ മേഖലയിലാെണങ്കിൽ 20,000 രൂപയുമാകും പിഴ.
പിഴ ഈടാക്കിയതിന് ശേഷം രണ്ടാമതും ചട്ടങ്ങൾ ലംഘിച്ചാൽ 40,000 രൂപ പിഴയീടാക്കാം. വീണ്ടും ലംഘിക്കുകയാണെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കുകയും പ്രദേശം സീൽ ചെയ്യുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.