ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭക്ഷണം ലഭിക്കാതെ മൂന്ന് കുരുന്നുകൾ ദാരുണമായി മരിച്ച സംഭവത്തിൽ കുട്ടികളുടെ പിതാവിെൻറ പെരുമാറ്റം സംശയകരമാണെന്ന് മജിസ്ട്രേറ്റ് തല പ്രാഥമികാന്വേഷണ റിപ്പോർട്ട്. പിതാവ് കുട്ടികൾക്ക് അജ്ഞാതമായ എന്തോ മരുന്ന് നൽകിയിട്ടുണ്ട്. അതിനു ശേഷമാണ് പിതാവിനെ കാണാതായത്. അയാളുടെ പെരുമാറ്റം സംശയകരമാണെന്നും കൂടുതൽ ആഴത്തിൽ അന്വേഷണം വേണമെന്നുമാണ് റിപ്പോർട്ട് പറയുന്നത്.
ഡൽഹിയിലെ മണ്ടവാലിയിലാണ് എട്ടു ദിവസത്തോളം ഭക്ഷണം കിട്ടാതെ എട്ടും നാലും രണ്ടും വയസ്സുള്ള സഹോദരികളായ കുട്ടികൾ മരിച്ചത്. ചൊവ്വാഴ്ച ചലനമറ്റ കുട്ടികളെയുമായി അമ്മയും സുഹൃത്തും മയൂർവിഹാറിലെ എൽ.ബി.എസ് ആശുപത്രിയിൽ എത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.
മരിച്ചവരിൽ മൂത്ത കുട്ടിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ 1805 ഉണ്ടായിരുന്നെന്നും പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കുട്ടികൾക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത് ഒരു പ്രത്യേക തരത്തിലുള്ള വയറിെല അണുബാധ മൂലമാണ്. എന്നാൽ കുട്ടികൾക്ക് നിർജ്ജലീകരണം തടയാൻ ആവശ്യമായ ഒ.ആർ.എസ് ലായനി നൽകുകയോ കൃത്യമായ മരുന്ന് നൽകുകയോ ചെയ്തിരുന്നില്ല.
പിതാവ് മംഗൾ സിങ് കുട്ടികൾക്ക് ഏതോ മരുന്ന് ചൂടുവെള്ളത്തിൽ കലക്കി നൽകിയിട്ടുണ്ട്. ജൂലെ 23ന് രാത്രിയായിരുന്നു ഇത്. പിന്നീടാണ് ഇയാളെ കാണാതാവുന്നത്. കുട്ടികൾ മരിച്ച ശേഷം ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ പെരുമാറ്റം സംശയകരമാണെന്നും റിപ്പോർട്ട് പറയുന്നു.
കുട്ടികൾക്ക് പോഷകാഹാരം ലഭിച്ചിരുന്നില്ല. ഒരേ തരത്തിലുള്ള ഭക്ഷണമാണ് കഴിച്ചിരുന്നത്. ഇൗസ്റ്റ് ഡി.സി.പി സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
ജൂലൈ 24നാണ് കുട്ടികളെ മരിച്ച നിലയിൽ ആശുപത്രിയിൽ െകാണ്ടു വന്നത്. കുട്ടികൾ മരിച്ചതെങ്ങനെയെന്ന േഡാക്ടർമാരുടെ ചോദ്യത്തിന് ‘എനിക്കൽപം ഭക്ഷണം തരൂ’ എന്നായിരുന്നു അമ്മയുടെ മറുപടി.
പോസ്റ്റ്മോർട്ടത്തിൽ ആഴ്ചയിലേറെയായി കുട്ടികൾ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. ബംഗാളിൽ നിന്ന് ഭർത്താവിനെ തേടിയാണ് സ്ത്രീയും കുട്ടികളും ഡൽഹിയിലെത്തിയത്. ഒാേട്ടാ ഡ്രൈവറായിരുന്നു സ്ത്രീയുടെ ഭർത്താവ്. എന്നാൽ, ഒാേട്ടാ മോഷ്ടിക്കപ്പെട്ടേതാടെ ജോലി തേടി ഡൽഹിയിേലക്ക് പോയ ഇയാളെ കുറിച്ച് വിവരമില്ലാതായതോടെയാണ് കുടുംബം തേടിയിറങ്ങിയത്.
അതിനിടെ, പട്ടിണിമരണവുമായി ബന്ധപ്പെട്ട് ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടിയും ബി.ജെ.പിയും തമ്മിൽ വാക്പോരായി. സംഭവത്തെക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതായി ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ പറഞ്ഞു. കാർഡില്ലാത്തവർക്കും വീട്ടുപടിക്കൽ റേഷൻ എത്തിക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകുന്നില്ലെന്ന് എ.എ.പി നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.