ന്യൂഡൽഹി: അഞ്ചു കോടി ഫേസ്ബുക്ക് അക്കൗണ്ടുകളിൽ ഹാക്കർമാർ നുഴഞ്ഞുകയറിയശേഷമുള്ള അവസ്ഥ അറിയിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായി കേന്ദ്ര വിവര സാേങ്കതിക മന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു.
നുഴഞ്ഞുകയറ്റം എത്ര ഇന്ത്യൻ അക്കൗണ്ടുകളെ ബാധിച്ചെന്ന കാര്യം പരിശോധിച്ചുവരുകയാണെന്നും രണ്ടു ദിവസംെകാണ്ട് പൂർവസ്ഥിതിയിലാകുമെന്നുമാണ് ഫേസ്ബുക്ക് വ്യക്തമാക്കിയെതന്നും ഉയർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ ഒൗദ്യോഗികമായി പ്രതികരിക്കാൻ ഫേസ്ബുക്ക് വിസമ്മതിച്ചു.
കഴിഞ്ഞ ആഴ്ച ഹാക്കർമാർ നുഴഞ്ഞുകയറിയ വിവരം ഫേസ്ബുക്ക് തന്നെയാണ് പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.