ബംഗളൂരു: മുൻ ബി.ജെ.പി നഗരസഭാംഗത്തെ ബംഗളൂരുവിൽ നടുറോഡിൽ വെച്ച് കുത്തിക്കൊന്നു. രേഖ കദിരേഷ് ആണ് കോട്ടൺപേട്ടിലെ വീടിനു മുന്നിൽ കൊല്ലപ്പെട്ടത്. 45 വയസായ രേഖയെ 17 തവണയാണ് കുത്തിയത്.
പാവങ്ങൾക്ക് പ്രഭാതഭക്ഷണം നൽകവെ ബൈക്കിലെത്തിയ രണ്ടു പേരാണ് രേഖയെ കുത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇവർ മരിച്ചു. ഇന്ന് 10.30ഓടെയാണ് മരണം. മൂന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ സഹായികളും ബന്ധുക്കളുമാണ് ആക്രമിച്ചവരെന്ന് പൊലീസ് പറഞ്ഞു.
രേഖയുടെ ഭർത്താവ് കദിരേഷിനെ 2018 ഫെബ്രുവരി ഏഴിനു രണ്ടു യുവാക്കൾ ചേർന്നു കുത്തിക്കൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.