ന്യൂഡൽഹി: ബി.ജെ.പി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വ്യാപകമായ വോട്ടുയന്ത്ര അട് ടിമറി നടന്നുവെന്ന് വെളിപ്പെടുത്തൽ. ടെലികോം രംഗത്തെ അതികായരായ കമ്പനിയുടെ സഹായത്തോടെ നടന്ന ക്രമക്കേടു വഴി ക ോൺഗ്രസിന് 201 സീറ്റെങ്കിലും നഷ്ടപ്പെെട്ടന്നും വെളിപ്പെടുത്തൽ.
ഇന്ത്യയിലെ വോട്ടുയന്ത്രങ്ങൾ രൂപകൽപ ന ചെയ്യുന്നതിൽ പങ്കു വഹിച്ച സൈബർ വിദഗ്ധൻ സയ്യിദ് ഷുജയാണ് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. അമേ രിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സയ്യിദ് ഷുജ, തനിക്കു നേെര ഹൈദരാബാദിൽവെച്ച് ആക്രമണം നടന്നുവെന്നും വെളിപ്പെടുത്തി. തെൻറ ടീമിലുള്ള ചിലർ കൊല്ലപ്പെട്ടു. മുഖം മിക്കവാറും മറച്ചാണ് ഷുജ സ്ക്രീനിൽ എത്തിയത്.
ന്യൂയോർക്കിലിരുന്ന് വിഡി യോ കോൺഫറൻസിങ് വഴി ലണ്ടനിൽ വെച്ചാണ് വാർത്തസമ്മേളനം നടത്തിയത്. ഇന്ത്യയിലെ വോട്ടുയന്ത്രങ്ങൾ സുരക്ഷിതമല്ലെന്നും ഹാക്കിങ് നടത്താൻ കഴിയുമെന്നതിന് തെളിവു നൽകാമെന്നും സയ്യിദ് ഷുജ വിവരിച്ചു. ഇന്ത്യൻ ജേണലിസ്റ്റ്സ് അസോസിയേഷൻ (യൂറോപ്) സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ ഷുജ നൽകിയ വിശദീകരണങ്ങൾ ഇവയാണ്:
* 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ടെലികോം ഭീമനായ റിലയൻസ് ബി.ജെ.പിയെ സഹായിച്ചു. വോട്ടുയന്ത്രം ഹാക്ക് ചെയ്യാനുള്ള തീവ്രത കുറഞ്ഞ തരംഗദൈർഘ്യമുള്ള സിഗ്നലുകൾ ലഭ്യമാക്കിയത് അവരാണ്. ഒമ്പതിടത്ത് ഇതിന് സൗകര്യങ്ങൾ ഒരുക്കി. വോട്ടുയന്ത്രങ്ങളിൽ തിരിമറി നടത്തുകയാണെന്ന് അതിലെ ജീവനക്കാർക്ക് അറിയാമായിരുന്നില്ല. കമ്പ്യൂട്ടറിൽ ഡാറ്റ എൻട്രി നടത്തുന്നു എന്നാണ് അവർ ധരിച്ചത്.
* വോട്ടുയന്ത്ര തിരിമറി അറിയാമായിരുന്നതു കൊണ്ടാണ് കേന്ദ്രമന്ത്രിയായി ദിവസങ്ങൾക്കകം മഹാരാഷ്ട്രക്കാരനായ ഗോപിനാഥ് മുണ്ടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. അന്വേഷണം നടത്തിയ എൻ.െഎ.എ ഉദ്യോഗസ്ഥൻ തൻസിൽ അഹ്മദ് എഫ്.െഎ.ആർ സമർപ്പിക്കുന്ന ഘട്ടമായപ്പോഴേക്ക് ആത്മഹത്യ ചെയ്തു.
* വോട്ടുയന്ത്ര തിരിമറിയെക്കുറിച്ച് ഒരു വാർത്ത തയാറാക്കാൻ ഉദ്ദേശിച്ചിരുന്ന ഘട്ടത്തിലാണ് ബംഗളൂരുവിൽ ഗൗരി ലേങ്കഷ് എന്ന മാധ്യമ പ്രവർത്തക വെടിയേറ്റു മരിച്ചത്. തിരിമറിയുടെ വിശദാംശങ്ങൾ മുഴുവൻ പ്രമുഖനായൊരു ഇന്ത്യൻ മാധ്യമ പ്രവർത്തകനോട് താൻ പറഞ്ഞിരുന്നു. ചാനൽ ചർച്ചയിൽ ദിനേന രാത്രി ഒച്ചയിടുന്ന ഒരാളാണ് അയാൾ.
* സമാജ്വാദി പാർട്ടി, ബി.എസ്.പി, ആം ആദ്മി പാർട്ടി എന്നിവ തന്നെ സമീപിച്ചിരുന്നു. വോട്ടുയന്ത്രം ഹാക്ക് ചെയ്യാൻ പറ്റുമെന്ന് ലോകത്തിനു കാണിച്ചുകൊടുക്കണമെന്നാണ് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടത്.
* 2015ലെ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് അട്ടിമറിക്കാനുള്ള ശ്രമം തടയാൻ തങ്ങൾക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് എ.എ.പി 70ൽ 67 സീറ്റു നേടി വിജയിച്ചത്. അതല്ലെങ്കിൽ ബി.ജെ.പി ജയിച്ചേനെ. ഇൗയിടെ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി നടത്തിയ നീക്കം പൊളിച്ചു.
വെളിെപ്പടുത്തൽ സമർഥിക്കുന്ന തെളിവുകൾ നൽകണമെന്ന് വാർത്തസമ്മേളനത്തിൽ പെങ്കടുത്തവർ ആവശ്യപ്പെട്ടു. അമേരിക്കയിൽ അഭയം തേടിയിരിക്കുന്ന തനിക്ക് അവിടെയിരുന്ന് തെളിവു നൽകാൻ കഴിയില്ലെന്ന് ഷുജ പറഞ്ഞു. വോട്ടുയന്ത്രം തയാറാക്കുന്ന ഇലക്ട്രോണിക് കോർപറേഷൻ ഒാഫ് ഇന്ത്യയിൽ 2009 മുതൽ 2014 വരെ ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വോട്ടുയന്ത്രം തിരിമറി ചെയ്യാൻ കഴിയുമെന്നത് യാഥാർഥ്യം മാത്രമാണ്. ഇൗ വെളിപ്പെടുത്തൽ കൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. അധികാരത്തിലിരിക്കുന്നവർക്ക് പണമുണ്ട്; ഏതുവിധ തിരിമറിക്കും സാധിക്കുകയും ചെയ്യും- ഷുജയുടെ നിഗമനം അതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.